
മുംബൈ: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ സാധ്യതയുള്ള മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന് (Rahul Dravid) റെക്കോഡ് തുക പ്രതിഫലമെന്ന് സൂചന. ഇന്നാണ് ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ടി20 ലോകകപ്പിന് (T20 World Cup) ശേഷമാണ് ദ്രാവിഡ് ഉത്തരവാദിത്തം ഏറ്റെടുക്കുക. നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ (New Zealand) നടക്കുന്ന പരമ്പരയില്‍ ദ്രാവിഡ് സ്ഥാനമേറ്റെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
ഇതിനിടെ ദ്രാവിഡിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 10 കോടി രൂപയാണ് ഇവിടെ ദ്രാവിഡിന് ബിസിസിഐ ഓഫര്‍ ചെയ്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴത്തെ പരിശീലകന്‍ രവി ശാസ്ത്രിക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതലാണിത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പരിശീലകനാവും ദ്രാവിഡ്.
എന്നാല്‍ ദ്രാവിഡിന്റെ പരിശീലക സ്ഥാനത്തെ കുറിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ ഇതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ദ്രാവിഡും മൗനത്തിലാണ്. ഇതിനിടെയാണ് പ്രതിഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ലോകകപ്പ് വരെയാണ് ശാസ്ത്രി ഇന്ത്യക്കൊപ്പമുണ്ടാവുക. ശേഷം അദ്ദേഹവുമായുള്ള കരാര്‍ അവസാനിക്കും. നേരത്തെ പരിശീലക സ്ഥാനത്തേക്കില്ലെന്ന് ദ്രാവിഡ് പറഞ്ഞിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ താല്‍കാലിക പരിശീലകനാവാമെന്ന് ദ്രാവിഡ് ഉറപ്പു നല്‍കി. എന്നാല്‍ മറ്റൊരാളെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നുള്ളത് കൊണ്ട് ബിസിസിഐ വീണ്ടും ദ്രാവിഡിനെ സമീപിക്കുകയായിരുന്നു.
റിഷഭ് പന്തിനെ പകരം ഡല്‍ഹിക്ക് പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് ഗംഭീര്‍; എന്നാലത് ശ്രേയസ് അയ്യരല്ല
മക്കളുടെ പഠിത്തം, കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍, ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഇനിയും ചെയ്യാനുണ്ട് എന്നീ കാരണങ്ങളാണ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ദ്രാവിഡ് പറഞ്ഞിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!