ഹര്‍ഷിത് റാണയുടെ സെലക്ഷനെ വിമര്‍ശിച്ച കൃഷ്ണമാചാരി ശ്രീകാന്തിനെതിരെ തുറന്നടിച്ച് ഗൗതം ഗംഭീര്‍

Published : Oct 14, 2025, 02:05 PM IST
Gautam Gambhir-Kris Srikkanth

Synopsis

കോച്ച് ഗൗതം ഗംഭീറിന്‍റെ ഇഷ്ടക്കാരനായതിനാലാണ് പേസര്‍ ഹര്‍ഷിത് റാണ എല്ലായ്പ്പോഴും ഇന്ത്യൻ ടീമിലെത്തുന്നതെന്ന് ശ്രീകാന്ത് യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു.

ദില്ലി: പേര്‍ ഹര്‍ഷിത് റാണയെ ഏകദിന, ടി20 ടീമുകളില്‍ സ്ഥരിമായി ഉള്‍പ്പെടുത്തുന്നതിനെതിരെ മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത് യുട്യൂബ് ചാനലില്‍ നടത്തിയ വിമര്‍ശനത്തിനെതിരെ തുറന്നടിച്ച് ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ ഹര്‍ഷിത് റാണ ഇടം നേടിയതിനെതിരെ ആയിരുന്നു ശ്രീകാന്ത് സ്വന്തം യുട്യൂബ് ചാനലില്‍ വിമര്‍ശിച്ചത്.കോച്ച് ഗൗതം ഗംഭീറിന്‍റെ ഇഷ്ടക്കാരനായതിനാലാണ് പേസര്‍ ഹര്‍ഷിത് റാണ എല്ലായ്പ്പോഴും ഇന്ത്യൻ ടീമിലെത്തുന്നതെന്ന് ശ്രീകാന്ത് യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു. ഹര്‍ഷിത് റാണ ഇന്ത്യൻ ടീമില്‍ സ്ഥിരമാണ്. കാരണം, അവന്‍ ഗംഭീറിന്‍റെ ഫേവറൈറ്റാണെന്നായിരുന്നു ശ്രീകാന്തിന്‍റെ കമന്‍റ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഴിഞ്ഞാല്‍ ഇന്ത്യൻ ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരേയൊരു താരം ഹര്‍ഷിത് റാണയാണെന്നും ശ്രീകാന്ത് പറഞ്ഞിരുന്നു.

എന്നാല്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ജയിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശ്രീകാന്തിന്‍റെ പേരെടുത്ത പറയാതെയായിരുന്നു ഗംഭീറിന്‍റെ മറുപടി.യുട്യൂബ് ചാനലിന് കാഴ്ചക്കാരെ കിട്ടാനായി ചിലര്‍ 23കാരനായ ഹര്‍ഷിത് റാണയെ ഇരയാക്കുന്നത് നാണക്കേടാണെന്ന് ഗംഭീര്‍ പറഞ്ഞു. നിങ്ങള്‍ വേണമെങ്കില്‍ എന്നെ ലക്ഷ്യമിട്ടോളു. എനിക്കത് കൈകാര്യം ചെയ്യാനാവും. പക്ഷെ 23 വയസ് മാത്രമുള്ള ഒരു പയ്യനെ കളിയാക്കി യുട്യൂബ് ചാനലിന് കാഴ്ചക്കാരെ ഉണ്ടാക്കാനുള്ള ശ്രമം നാണക്കേടാണ്. അവനെ ടീമിലൾപ്പെടുത്താന്‍ അവന്‍റെ അച്ഛന്‍ സെലക്ടറല്ല, അവന്‍ സ്വന്തം നിലക്ക് കളിച്ചു തെളിയിച്ചാണ് ടീമിലെത്തിയത്. അതുകൊണ്ട് ഇത്തരത്തില്‍ യുവതാരങ്ങളെ ലക്ഷ്യം വെക്കരുതെന്നും ഗംഭീര്‍ പറഞ്ഞു.

23 വയസ് മാത്രം പ്രായമുള്ള വളര്‍ന്നുവരുന്ന ഒരു കളിക്കാരനെ വിമര്‍ശിക്കുമ്പോള്‍ വളരെ സൂക്ഷിച്ചുമാത്രമെ വാക്കുകള്‍ ഉപയോഗിക്കാവു. കളിക്കാരുടെ പ്രകടനങ്ങളെ വിമര്‍ശിക്കാം. സെലക്ടര്‍മാരെയും പരിശീലകരെയും വിമര്‍ശിക്കാം. പക്ഷെ വളര്‍ന്നുവരുന്നൊരു യുവതാരത്തെ വിമര്‍ശിച്ച് അതിനെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവരുടെ മനോനിലയൊന്ന് പരിശോധിച്ചു നോക്കു. യുട്യൂബ് ചാനലിന് വേണ്ടി കാഴ്ചക്കാരെ കിട്ടാന്‍ എന്തും വിളിച്ചുപറയുന്നത് ശരിയല്ലെന്നും ഗംഭീര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി:പൊരുതിയത് സഞ്ജു മാത്രം, ആന്ധ്രക്കെതിരെ കേരളത്തിന് വമ്പന്‍ തോല്‍വി
ക്വിന്റണ്‍ ഡി കോക്കിന് സെഞ്ചുറി; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്