സ്വന്തം നാട്ടിൽ 'അതിഥികളായി' ടീം ഇന്ത്യ, ചരിത്രത്തിലാദ്യമായി വിസിറ്റേഴ്സ് ഡ്രസ്സിങ് റൂം ഉപയോഗിക്കാൻ ശ്രേയസും സംഘവും

Published : Sep 11, 2026, 05:27 PM IST
Arun Jaitley Stadium

Synopsis

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ മുൻ ഇന്ത്യൻ താരം രമൺ ലാംബയുടെ പേരിലുള്ള ഹോസ്റ്റ് ഡ്രസ്സിങ് റൂം അഫ്ഗാൻ താരങ്ങളും, പ്രകാശ് ഭണ്ഡാരിയുടെ പേരിലുള്ള സന്ദർശക ഡ്രസ്സിങ് റൂം ഇന്ത്യൻ താരങ്ങളും ഉപയോഗിക്കും.

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത അപൂര്‍വതക്ക് ഞായറാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷിയാവും. അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇന്ത്യൻ ടീം ഉപയോഗിക്കുക അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ സന്ദര്‍ശക ഡ്രസ്സിംഗ് റൂം ആയിരിക്കും.

പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും, ഈ പരമ്പരയുടെ ഔദ്യോഗിക ആതിഥേയർ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണെന്നതിനാലാണിത്. ക്രിക്കറ്റ് പ്രോട്ടോക്കോൾ അനുസരിച്ച് ഹോസ്റ്റ് ടീമിനാണ് ഹോം ഡ്രസ്സിങ് റൂം അനുവദിക്കുക. ഇതുകൊണ്ടാണ് മത്സരത്തിന്‍റെ ഔദ്യോഗിക ആതിഥേയരായ അഫ്ഗാനിസ്ഥാന് ഹോം ഡ്രസ്സിങ് റൂമും ഇന്ത്യൻ ടീമിന് സന്ദർശകരുടെ ഡ്രസ്സിങ് റൂമും ലഭിച്ചത്.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ മുൻ ഇന്ത്യൻ താരം രമൺ ലാംബയുടെ പേരിലുള്ള ഹോസ്റ്റ് ഡ്രസ്സിങ് റൂം അഫ്ഗാൻ താരങ്ങളും, പ്രകാശ് ഭണ്ഡാരിയുടെ പേരിലുള്ള സന്ദർശക ഡ്രസ്സിങ് റൂം ഇന്ത്യൻ താരങ്ങളും ഉപയോഗിക്കും. ഡ്രസ്സിങ് റൂം മാത്രമല്ല, ടോസ് ഉൾപ്പെടെയുള്ള മറ്റ് ഔദ്യോഗിക പ്രോട്ടോക്കോളുകളിലും ഇന്ത്യയെ സന്ദര്‍ശക ടീമായിട്ടായിരിക്കും പരിഗണിക്കുക.

സ്വന്തം രാജ്യത്ത് സുരക്ഷാ-അടിസ്ഥാനസൗകര്യ വെല്ലുവിളികൾ ഉള്ളതിനാൽ അഫ്ഗാനിസ്ഥാൻ തങ്ങളുടെ ഹോം മത്സരങ്ങൾ മറ്റ് രാജ്യങ്ങളിലാണ് നടത്താറുള്ളത്. എന്നാൽ ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഒരു പരമ്പരയിൽ അഫ്ഗാനിസ്ഥാൻ ഔദ്യോഗിക ആതിഥേയരാകുന്നതും, ഇന്ത്യൻ ടീം വിസിറ്റിങ് ഡ്രസ്സിങ് റൂമിലേക്ക് മാറുന്നതും ഇതാദ്യമായാണ്. സെപ്റ്റംബർ 13-നാണ് പരമ്പരയിലെ ആദ്യ ടി20 മത്സരം നടക്കുന്നത്. 15, 17 തീയതികളിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും. മൂന്ന് മത്സരങ്ങൾക്കും വേദിയാവുന്നത് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിലക് വർമയെ എവിടെ കളിപ്പിക്കും?; അഫ്ഗാനെതിരായ ടി20 പരമ്പരയ്ക്ക് മുൻപ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡിവില്ലിയേഴ്സ്
ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഒന്നാം ടി20, അഭിഷേകിനൊപ്പം ഓപ്പണറായി സഞ്ജു, ഇഷാനും പ്ലേയിങ് ഇലവനിൽ; ദുബെ പുറത്താകും