സെഞ്ചുറിയുമായി കെ എല്‍ രാഹുൽ, സെഞ്ചുറിക്കരികെ സായ് സുദര്‍ശൻ, ഓസ്ട്രേലിയ എക്കെതിരെ ഇന്ത്യക്ക് വിജയപ്രതീക്ഷ

Published : Sep 26, 2025, 11:45 AM IST
KL Rahul (Photo: Instagram/@wasimjaffer14)

Synopsis

ഇന്നലെ 74 റണ്‍സെടുത്ത് നില്‍ക്കെ പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട രാഹുല്‍ ഇന്ന് മാനസ് സുതാറിനെ ടോഡ് മര്‍ഫി പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തി.

ലക്നൗ: ഓസ്ട്രേലിയ എക്കെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ. 412 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ഒടുവില്‍ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 261 റണ്‍സെന്ന നിലയിലാണ്. 103 റണ്‍സോടെ ഓപ്പണര്‍ കെ എല്‍ രാഹുലും 98 റണ്‍സുമായി സായ് സുദര്‍ശനും ക്രീസില്‍. അഞ്ച് റണ്‍സെടുത്ത മാനവ് സുതാറിന്‍റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നാലാം ദിനം നഷ്ടമായത്.

ഇന്നലെ 74 റണ്‍സെടുത്ത് നില്‍ക്കെ പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ട രാഹുല്‍ ഇന്ന് മാനവ് സുതാറിനെ ടോഡ് മര്‍ഫി പുറത്താക്കിയതിന് പിന്നാലെ ക്രീസിലെത്തി. 135 പന്തില്‍ സെഞ്ചുറിയിലെത്തിയ രാഹുല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഫോം തെളിയിക്കുകയും ചെയ്തു. 12 ബൗണ്ടറികള്‍ അടങ്ങുന്നതാണ് രാഹുലിന്‍റെ ഇന്നിംഗ്സ്. രാഹുലിന്‍റെ കരിയറിലെ 22-മത്തെ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണിത്. ഇന്നലെ 44 റണ്‍സുമായി ക്രീസലുണ്ടായിരുന്ന സായ് സുദര്‍ശനും രാഹുലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷയായി. 165 പന്തില്‍ 98 റണ്‍സെടുത്ത സായ് സുദര്‍ശന്‍ ഒമ്പത് ഫോറും ഒരു സിക്സും പറത്തി.

ഏഴ് വിക്കറ്റും രണ്ട് സെഷനും ബാക്കിയിരിക്കെ ഓസ്ട്രേലിയ എക്കെതിരെ അനൗദ്യോഗിക ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യക്കിനി 151 റണ്‍സ് കൂടി മതി. നേരത്തെ മൂന്നാം ദിനം എന്‍ ജഗദീശനും കെ എല്‍ രാഹുലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 85 റണ്‍സടിച്ച് ഇന്ത്യക്ക് നല്ല തുടക്കം നല്‍കിയിരുന്നു. 35 റണ്‍സെടുത്ത ജഗദീശന്‍ പുറത്തായശേഷം ക്രീസിലെത്തിയ സായ് സുദര്‍ശന്‍ രണ്ടാം വിക്കറ്റില്‍ കെ എല്‍ രാഹുലുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കുന്നതിനിടെയാണ് രാഹുല്‍ പരിക്കുമൂലം റിട്ടയേര്‍ഡ് ഹര്‍ട്ടായത്.

പിന്നീടെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന് പക്ഷെ തിളങ്ങാനായില്ല. എട്ട് പന്തില്‍ അഞ്ച് റൺസെടുത്ത പടിക്കലിനെയും ടോഡ് മര്‍ഫിയാണ് മടക്കിയത്. പടിക്കലിന് പകരം ക്രീസിലെത്തിയ മാനവ് സുതാറിന്‍റെ വിക്കറ്റ് നാലാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായി. പരമ്പരയിലെ ആദ്യ മത്സരം സമനിലയായതിനാല്‍ ഈ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്