ആദ്യ റണ്‍ പൂര്‍ത്തിയാക്കും മുമ്പ് രണ്ടാം റണ്ണിനോടി പാക് താരം മുഹമ്മദ് ഹാരിസ്, നിര്‍ത്തിപ്പൊരിച്ച് ആരാധകർ

Published : Sep 26, 2025, 11:18 AM IST
Mohammad Haris Run

Synopsis

പത്താം ഓവറില്‍ മെഹ്ദി ഹസന്‍റെ പന്ത് സല്‍മാന്‍ അലി ആഘ ലോംഗ് ഓണിലേക്ക് അടിച്ച് സിംഗിളിനായി ഓടി. സ്ട്രൈക്കിംഗ് എന്‍ഡിലെത്തിയ ഹാരിസ് ബാറ്റ് ക്രീസില്‍ കുത്താതെ സല്‍മാന്‍ ആഘയുടെ രണ്ടാം റണ്ണിനായുള്ള ക്ഷണം നിരസിച്ചു.

ദുബായ്: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാന്‍റെ ടോപ് സ്കോററായത് മുഹമ്മദ് ഹാരിസായിരുന്നു. 12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 55-5ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാനെ അവസാന എട്ടോവറില്‍ 80 റണ്‍സ് അടിച്ച് 135ല്‍ എത്തിച്ചതില്‍ ഹാരിസും ഷഹീന്‍ അഫ്രീദിയും മുഹമ്മദ് നവാസും ചേര്‍ന്നായിരുന്നു. മത്സരത്തില്‍ 23 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി ഹാരിസ് 31 റണ്‍സെടുത്ത് പാകിസ്ഥാന്‍റെ ടോപ് സ്കോററായി. എന്നാല്‍ ബാറ്റിംഗിനിടെ ഹാരിസിന് സംഭവിച്ചൊരു ഭീമാബദ്ധമാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ആദ്യ റണ്‍ പൂര്‍ത്തിയാക്കും മുമ്പെ ക്യാപ്റ്റൻ സല്‍മാന്‍ അലി ആഘക്കൊപ്പം മുമ്പ് രണ്ടാം റണ്ണിനായി ഹാരിസ് ഓടിയതാണ് പാക് താരത്തിന് നാണക്കേടായത്.

ബ്രെയിൻ ഫെയ്ഡ്

പത്താം ഓവറില്‍ മെഹ്ദി ഹസന്‍റെ പന്ത് സല്‍മാന്‍ അലി ആഘ ലോംഗ് ഓണിലേക്ക് അടിച്ച് സിംഗിളിനായി ഓടി. സ്ട്രൈക്കിംഗ് എന്‍ഡിലെത്തിയ ഹാരിസ് ബാറ്റ് ക്രീസില്‍ കുത്താതെ സല്‍മാന്‍ ആഘയുടെ രണ്ടാം റണ്ണിനായുള്ള ക്ഷണം നിരസിച്ചു. എന്നാല്‍ ലോംഗ് ഓണില്‍ പന്ത് പിടിച്ച റിഷാദ് ഹൊസൈന്‍റെ കൈയില്‍ നിന്ന് പന്ത് വഴുതിപ്പോയി. ഇതോടെ സല്‍മാന്‍ അലി ആഘ രണ്ടാം റണ്ണിനായി ഓടിയപ്പോള്‍ ഹാരിസും ഓടി. എന്നാല്‍ ആദ്യ റണ്ണിനായി ഓടിയപ്പോള്‍ ബാറ്റ് ക്രീസില്‍ കുത്താതിരുന്നതുകൊണ്ട് രണ്ട് റണ്‍ ഓടിയിട്ടും ഒരു റണ്‍ മാത്രമാണ് അനുവദിച്ചത്. പിന്നാലെ ഹാരിസിന്‍റെ അശ്രദ്ധയ്ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.

 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന്‍റെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സിലൊതുങ്ങി. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചിരുന്ന ബംഗ്ലാദേശിന് ഇന്നലെ പാകിസ്ഥാനെ തോല്‍പിച്ചിരുന്നെങ്കില്‍ ഫൈനലിലെത്താമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്