'ഫൈനലില്‍ ഇന്ത്യയെ വെറുതെ വിടരുത്', ഹാരിസ് റൗഫിനോട് വികാരാധീനനായി പാക് ആരാധകൻ-വീഡിയോ

Published : Sep 26, 2025, 10:13 AM IST
Haris Rauf Pak Fan

Synopsis

കൈവിടാതെ തന്നെ ആരാധകന്‍റെ ആവശ്യം ചിരിച്ചുകൊണ്ട് കേട്ട ഹാരിസ് റൗഫ് കൈവിട്ടശേഷം തൊഴുകൈയോടെ ഇന്ത്യയെ തോല്‍പ്പിക്കണമെന്ന് പറഞ്ഞ ആരാധന് ഫ്ലയിംഗ് കിസ് നല്‍കിയാണ് മറുപടി നല്‍കിയത്.

ദുബായ്: ഏഷ്യാ കപ്പിലെ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ഫൈനലിലെത്തിയ പാകിസ്ഥാന്‍ ടീമിന് മുന്നില്‍ വികാരാധീനരായി പാകിസ്ഥാന്‍ ആരാധകര്‍. സൂപ്പര്‍ ഫോറിലെ ആവേശപ്പോരില്‍ 11 റണ്‍സിനാണ് പാകിസ്ഥാന്‍ ബംഗ്ലാദേശിനെ വീഴ്ത്തിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി പാക് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ പാക് പേസര്‍ ഹാരിസ് റൗഫിനെ മത്സരശേഷം ഒരു പാക് ആരാധകൻ വികാരാധീനനായി ആശംസിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. മത്സരശേഷം പാക് ആരാധകരെ കണ്ട ഹാരിസ റൗഫിന് കൈ കൊടുത്ത ശേഷം കൈ പിടിച്ചു കുലുക്കി പാക ആരാധകന്‍ വികാരാധീനനായി പറയുന്നത് ഫൈനലില്‍ ഇന്ത്യയെ വെറുതെ വിടരുതെന്നാണ്.

കൈവിടാതെ തന്നെ ആരാധകന്‍റെ ആവശ്യം ചിരിച്ചുകൊണ്ട് കേട്ട ഹാരിസ് റൗഫ് കൈവിട്ടശേഷം തൊഴുകൈയോടെ ഇന്ത്യയെ തോല്‍പ്പിക്കണമെന്ന് പറഞ്ഞ ആരാധന് ഫ്ലയിംഗ് കിസ് നല്‍കിയാണ് മറുപടി നല്‍കിയത്. മത്സരത്തില്‍ നാലോവറില്‍ 33 റണ്‍സ് വഴങ്ങിയ ഹാരിസ് റൗഫ് മൂന്ന് വിക്കറ്റെടുത്തിരുന്നു. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യൻ ആരാധകര്‍ റൗഫിനെ കോലി ചാന്‍റ് ഉയര്‍ത്തി പ്രകോപിപ്പിച്ചച്ചപ്പോൾ ഇന്ത്യൻ ആരാധകര്‍ക്ക് നേരെ വിവാദ ആംഗ്യം കാട്ടിയും ഹാരിസ് റൗഫ് ശ്രദ്ധേയനായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്ന പാക് അവകാശവാദം സൂചിപ്പിക്കാനായി ഹാരിസ് റൗറ് ആറ് എന്ന് കൈവിരലുയര്‍ത്തി ആംഗ്യം കാട്ടിയതും വിമാനങ്ങള്‍ പറന്നുപോകുന്നതും വെടിയേറ്റുവീഴുന്നതും കൈകൊണ്ട് കാണിച്ചതും വിവാദമായിരുന്നു. ഇതിനെതിരെ ഇന്ത്യ ഐസിസിക്ക് പരാതി നല്‍കുകയും ചെയ്തു.

 

പാകിസ്ഥാന്‍ ഓപ്പണറായ സാഹിബ്സാദ ഫര്‍ഹാന്‍ അര്‍ധസെഞ്ചുറി തികച്ചശേഷം ബാറ്റുകൊണ്ട് വെടിയുതിര്‍ക്കുന്നതുപോലെ ആഘോഷിച്ചതും ചര്‍ച്ചയായിരുന്നു. ഇതിനെതിരെയും ഇന്ത്യ പരാതി നല്‍കിയിട്ടുണ്ട്. ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ പാകിസ്ഥാനെതിരെ ആധികാരിക വിജയം നേടിയിരുന്നു. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.ഞായറാഴ്ച ദുബായിലാണ് ഫൈനല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്