ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം പങ്കുവെക്കാന്‍ സാധ്യത; അവലോകന യോഗത്തില്‍ ചര്‍ച്ചയാകും

Published : Jul 16, 2019, 11:59 AM ISTUpdated : Jul 16, 2019, 12:29 PM IST
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം പങ്കുവെക്കാന്‍ സാധ്യത; അവലോകന യോഗത്തില്‍ ചര്‍ച്ചയാകും

Synopsis

ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ കാണാതെ പുറത്തായതല്ല ഇപ്പോള്‍ ഇന്ത്യന്‍ ടീം ആരാധകരുടെ നിരാശ. ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളാണ്.

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനല്‍ കാണാതെ പുറത്തായതല്ല ഇപ്പോള്‍ ഇന്ത്യന്‍ ടീം ആരാധകരുടെ നിരാശ. ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകളാണ്. സംഭവം ഇന്ത്യ ടുഡെ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടനെ ചേരുന്ന ലോകകപ്പ് അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കും.

പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ കോലി, ചീഫ് സെലക്റ്റര്‍ എം.എസ്.കെ പ്രസാദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സുപ്രീം കോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായ കമ്മറ്റിയുടെ സാന്നിധ്യത്തിലായിരിക്കും യോഗം. പുറത്തുവരുന്ന വാര്‍ത്തകളില്‍ വാസ്തവമുണ്ടെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഇരുവര്‍ക്കും പങ്കിട്ട് നല്‍കാനും സാധ്യതയേറെയാണ്. 

രണ്ട് അഭിപ്രായത്തോടെ മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കില്ല. അതുകൊണ്ട് തന്നെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിനേയും ടെസ്റ്റില്‍ കോലിയേയും ക്യാപ്റ്റനാക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ചര്‍ച്ച ചെയ്യും. പാളിച്ച പറ്റിയ ഭാഗങ്ങള്‍ പരിശോധിക്കും. 

നേരത്ത, ഐപിഎല്ലിന് മുമ്പും ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു യോഗം നടന്നിരുന്നു. അന്ന് ഐപിഎല്ലില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് കോലി ആവശ്യപ്പെട്ടപ്പോള്‍ രോഹിത് വ്യത്യസ്തമായ അഭിപ്രായമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'രാജീവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശരിയല്ല'; കേരള സ്‌ട്രൈക്കേഴ്‌സില്‍ കളിക്കാത്തതുമായ ബന്ധപ്പെട്ട വിവാദത്തില്‍ ഉണ്ണി മുകുന്ദന്‍
'പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തി'; ഗംഭീറിനെ വാഴ്ത്തി ശശി തരൂര്‍