'ഓർമ്മകൾ അയവിറക്കാൻ വേണ്ടി അവസാനത്തെ ദിവസം വെറുതെ പോയതാണ്, ക്രിക്കറ്റിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഓട്ടക്കാരിയായേനെ'കായികമേള വിശേഷങ്ങളുമായി സജന

Published : Oct 29, 2025, 07:34 PM IST
sjana sajeevan

Synopsis

 പഴയ ഓർമ്മകൾ പങ്കുവെച്ചു. ക്രിക്കറ്റിൽ എത്തിയില്ലായിരുന്നെങ്കിൽ താനൊരു അത്‌ലറ്റാകുമായിരുന്നു എന്ന് പറഞ്ഞ സജന, സംഘാടനത്തെ പ്രശംസിക്കുകയും പി.ആർ. ശ്രീജേഷ് അടക്കമുള്ളവരെ കണ്ടുമുട്ടിയതിലെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരം: കേരള സ്കൂൾ കായികമേളയുടെ അവസാന ദിവസം പഴയ ഓർമ്മകൾ അയവിറക്കാൻ വെറുതെ എത്തിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവൻ നിറഞ്ഞ സന്തോഷത്തിലാണ് മടങ്ങിയത്. കായികമേളയുടെ സംഘാടനത്തെയും താരങ്ങളുടെ പ്രകടനത്തെയും പ്രശംസിച്ച സജന, തൻ്റെ കായികമേള ഓർമ്മകൾ പങ്കുവെച്ചു. ഒരുപക്ഷേ ക്രിക്കറ്റിൽ എത്തിയില്ലായിരുന്നെങ്കിൽ താൻ ഒരു ഓട്ടക്കാരിയായോ ചാട്ടക്കാരിയായോ മാറുമായിരുന്നു എന്നും സജന പറഞ്ഞു.

കായികമേളയിൽ വെറുതെ കാഴ്ചക്കാരിയായെത്തിയ സജനയെ മാധ്യമപ്രവർത്തകർ കണ്ടതോടെയാണ് ശ്രദ്ധാകേന്ദ്രമായത്. "എന്നെ നാലാൾ അറിയുന്നതിൽ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്," സജന പറഞ്ഞു. കായികമേളയുടെ സംഘാടനം വളരെ മികച്ചതായിരുന്നു. "കുട്ടികൾക്ക് കഴിക്കാൻ ബിസ്കറ്റ്, ജ്യൂസ് ഷേക്ക്... അങ്ങനെ കുറെ കാര്യങ്ങൾ ഒരുക്കിയിരുന്നു. കായികമേള മൊത്തത്തിൽ അടിപൊളിയായിരുന്നു. വയനാടിൻ്റെ സ്വന്തം ഉമേഷ് കേശവൻ സാറിനെയാണ് ആദ്യം കണ്ടത്. അദ്ദേഹം തുടക്കം മുതൽ കായികമേളയിൽ സജീവമായിരുന്നു. ഇന്ത്യയുടെയും കേരളത്തിൻ്റെയും സ്വകാര്യ അഹങ്കാരമായ ഹോക്കി താരം പി.ആർ. ശ്രീജേഷിനെ കണ്ടുമുട്ടി.

കൂടാതെ, തൻ്റെ ജിഎംആര്‍എസ് പൂക്കോട് സ്കൂളിലെ അധ്യാപകരായിരുന്ന നിസാർ സാർ, ആഷിഫ് സാർ എന്നിവരെയും കണ്ടുമുട്ടിയത് പഴയകാല ഓർമ്മകൾക്ക് തിളക്കം നൽകിയെന്നും സജന കുറിച്ചു. കേരളത്തിൽ നിന്ന് ഇനിയും ഒരുപാട് കായികതാരങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും സജന പങ്കുവെച്ചു. കായികമേളയിലെ തൻ്റെ അനുഭവം ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സജന ആരാധകരുമായി പങ്കുവെച്ചത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ