
ലക്നൗ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ലക്നൗ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസ് എന്ന നിലയിലാണ്. 60 (30) റൺസുമായി മിച്ചൽ മാര്‍ഷും 7 (6) റൺസുമായി എയ്ജൻ മാര്‍ക്രവുമാണ് ക്രീസിൽ.
ട്രെൻഡ് ബോൾട്ടാണ് മുംബൈയ്ക്ക് വേണ്ടി ബൗളിംഗ് അറ്റാക്കിന് തുടക്കമിട്ടത്. ആദ്യ ഓവറിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 6 റൺസ് മാത്രം നേടാനേ മാര്‍ഷിനായുള്ളൂ. ദീപക് ചഹര്‍ എറിഞ്ഞ രണ്ടാം ഓവറിൽ മൂന്ന് ബൗണ്ടറികൾ സഹിതം 15 റൺസ് കണ്ടെത്താനായാതോടെ ലക്നൗ സ്കോര്‍ 21ൽ എത്തി. മൂന്നാം ഓവറിൽ ട്രെൻഡ് ബോൾട്ടിനെതിരെ 11 റൺസ് നേടാൻ മാര്‍ക്രം - മാര്‍ഷ് സഖ്യത്തിന് സാധിച്ചു. 3 ഓവര്‍ പൂര്‍ത്തിയായപ്പോൾ ലക്നൗവിന്‍റെ സ്കോര്‍ 32.
അവസാന മത്സരത്തിലെ താരമായിരുന്ന അശ്വനി കുമാർ നാലാം ഓവര്‍ എറിയാനെത്തിയതോടെ ലക്നൗ ഓപ്പണര്‍മാര്‍ കരുതലോടെയാണ് കളിച്ചത്. ഈ ഓവറിൽ കൂറ്റനടികൾ സാധ്യമാകാതെ വന്നതോടെ വെറും 3 റൺസ് മാത്രമാണ് പിറന്നത്. മിച്ചൽ സാന്റനര്‍ എറിഞ്ഞ അഞ്ചാം ഓവറിൽ 11 റൺസ് പിറന്നതോടെ ലക്നൗ സ്കോര്‍ 46ൽ എത്തി. പവര്‍ പ്ലേ അവസാനിക്കും മുമ്പുള്ള ഓവറിൽ അശ്വനി കുമാറിനെ മിച്ചൽ മാര്‍ഷ് കടന്നാക്രമിച്ചു. ആദ്യ പന്ത് തന്നെ ബൗളറുടെ തലയ്ക്ക് മുകളിലൂടെ സിക്സര്‍ പറത്തിയ മാര്‍ഷ് ടീം സ്കോര്‍ 50 കടത്തി. തൊട്ടടുത്ത പന്തിൽ ബൗണ്ടറി പായിച്ച് മാര്‍ഷ് അർധ സെഞ്ച്വറിയിലേയ്ക്ക് അടുത്തു. 6-ാം ഓവറിന്‍റെ മൂന്നാം പന്തിൽ മാര്‍ഷ് അര്‍ധ സെഞ്ച്വറി തികച്ചു. ഓവറിന്‍റെ അവസാന രണ്ട് പന്തുകൾ കൂടി ബൗണ്ടറി കടത്തി മാര്‍ഷ് നയം വ്യക്തമാക്കി.
READ MORE: ബുമ്രയുടെ തിരിച്ചുവരവിന് വേണ്ടിയുള്ള മുംബൈ ആരാധകരുടെ കാത്തിരിപ്പ് നീളുമോ? പുത്തൻ അപ്ഡേറ്റ് ഇതാ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!