പൊരുതിയത് അക്ഷയ് മാത്രം, അടിതെറ്റി ആലപ്പി, തൃശൂരിന് കുഞ്ഞൻ വിജയലക്ഷ്യം

Published : Sep 01, 2025, 04:37 PM IST
Sibin Gireesh Allappey Ripples

Synopsis

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്ക് ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെ നഷ്ടമായി.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് 129 റണ്‍സ് വിജയലക്ഷ്യം. തൃശൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമെ നേടാനായുള്ളു. 38 പന്തിൽ 49 റണ്‍സെടുത്ത അക്ഷയ് ടികെ മാത്രമാണ് ആലപ്പിക്ക് വേണ്ടി പൊരുതിയത്.അഭിഷേക് പി നായര്‍ 22 റണ്‍സെടുത്തപ്പോള്‍ ശ്രീരൂപ് എംപി 30 പന്തില്‍ 24 റണ്‍സടിച്ചു.തൃശൂരിന് വേണ്ടി സിബിന്‍ ഗിരീഷ് നാലു വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആലപ്പിക്ക് ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനെ നഷ്ടമായി. അജിനാസിന്‍റെ നേരിട്ടുള്ള ത്രോയില്‍ അസറുദ്ദീന്‍ റണ്ണൗട്ടാവുകയായിരുന്നു.അഭിഷേക് നായര്‍ തകര്‍ത്തടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും അധികം നീണ്ടില്ല. നാലാം ഓവറിലെ രണ്ടാം പന്തില്‍ 17 പന്തില്‍ 22 റണ്‍സെടുത്ത അഭിഷേകിനെയും അവസാന പന്തില്‍ ജലജ് സക്സേനയെയും(1) മടക്കി വിനോദ് കുമാര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ആലപ്പി 26-3ലേക്ക് കൂപ്പുകുത്തി.

പിന്നാലെ മുഹമ്മദ് കൈഫിനെ(4) സിബിന്‍ ഗിരീഷ് വീഴ്ത്തിയെങ്കിലും ശ്രീരൂപും അക്ഷയ് ടികെയും ചേര്‍ന്ന് ആലപ്പിയെ 50 കടത്തി. ശ്രീരൂപിനെ വീഴ്ത്തിയ അജിനാസ് ആണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് വന്നവരില്‍ അരുൺ കെ എ(13) മാത്രമാണ് രണ്ടടക്കം കടന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഒറ്റിക്ക് പിടിച്ചു നിന്ന അക്ഷയിന്‍റെ(38 പന്തിൽ 49)100 കടത്തിയത്. മുഹമ്മദ് ഇനാൻ(7), ശ്രീഹരി നായര്‍(1), മുഹമ്മദ് നാസില്‍(0) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ആലപ്പി 128ല്‍ ഒതുങ്ങി. ഇന്നലെ നടന്ന മത്സരത്തില്‍ കൊച്ചിയോട് തോറ്റ ആലപ്പിക്ക് സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവില്‍ പൃഥ്വി ഷാക്കും ഐപിഎല്‍ ടീമായി, ലിവിംഗ്സ്റ്റണെ കാശെറിഞ്ഞ് ടീമിലെത്തിച്ച് ഹൈദരാബാദ്, ചാഹറിനെ റാഞ്ചി ചെന്നൈ
ഒടുവില്‍ സര്‍ഫറാസിന് ഐപിഎല്‍ ടീമായി, പൃഥ്വി ഷാക്കും സല്‍മാന്‍ നിസാറിനും രണ്ടാം റൗണ്ടിലും ആവശ്യക്കാരില്ല