ട്രിവാൻഡ്രത്തിന് ഏഴാം തോല്‍വി, അനായാസ ജയവുമായി കൊല്ലം സെയിലേഴ്സ് പോയൻ്റ് പട്ടികയിൽ രണ്ടാമത്

Published : Aug 31, 2025, 06:38 PM IST
Kollam Sailors Win

Synopsis

കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിനെതിരെ കൊല്ലം സെയിലേഴ്സിന് ഏഴ് വിക്കറ്റിന്റെ വിജയം.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍(കെസിഎല്‍) ട്രിവാൻഡ്രം റോയൽസിനെതിരെ കൊല്ലം സെയിലേഴ്സിന് ഏഴ് വിക്കറ്റിൻ്റെ അനായാസ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 17.2 ഓവറിൽ ലക്ഷ്യത്തിലെത്തി. വിജയത്തോടെ ഏഴ് മൽസരങ്ങളിൽ നിന്ന് എട്ട് പോയിൻ്റുമായി കൊല്ലം രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി.കൊല്ലത്തിൻ്റെ വിജയ് വിശ്വനാഥാണ് പ്ലെയർ ഓഫ് ദി മാച്ച്.

സമീപ മൽസരങ്ങള അപേക്ഷിച്ച് മികച്ചൊരു തുടക്കമാണ് ഓപ്പണർമാർ ട്രിവാൻഡ്രം റോയൽസിന് നൽകിയത്.ഒത്തിണക്കത്തോടെ ബാറ്റ് വീശിയ കൃഷ്ണപ്രസാദും വിഷ്ണുരാജും ചേർന്ന് ആദ്യ വിക്കറ്റിൽ 76 റൺസാണ് കൂട്ടിച്ചേർത്തത്.മികച്ച റൺറേറ്റോടെ മുന്നേറിയ റോയൽസിനെ തടയാൻ വിജയ് വിശ്വനാഥിനെ ഇറക്കിയ കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തന്ത്രം ഫലം കണ്ടു. തൻ്റെ അടുത്തടുത്ത ഓവറുകളിൽ വിഷ്ണുരാജിനെയും കൃഷ്ണപ്രസാദിനെയും അബ്ദുൾബാസിദിനെയും മടക്കി വിജയ് വിശ്വനാഥ് ക്യാപ്റ്റൻ്റെ പ്രതീക്ഷ കാത്തു. വിഷ്ണുരാജ് 33ഉം കൃഷ്ണപ്രസാദ് 35ഉം അബ്ദുൾബാസിദ് രണ്ടും റൺസാണ് നേടിയത്.

തുടരെയുള്ള വിക്കറ്റുകൾ ഇന്നിങ്സിൻ്റെ വേഗത്തെ ബാധിച്ചെങ്കിലും എം നിഖിൽ,സഞ്ജീവ് സതീശൻ, അഭിജിത് പ്രവീൺ എന്നിവരുടെ ഇന്നിങ്സുകൾ റോയൽസിന് മികച്ച സ്കോർ നല്കി. നിഖിൽ 17 പന്തുകളിൽ നിന്ന് 26 റൺസ് നേടി. കഴിഞ്ഞ മല്സരങ്ങളിലെ ഫോം തുടർന്ന സഞ്ജീവ് സതീശൻ 20 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 34 റൺസെടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച അഭിജിത് പ്രവീൺ 16 പന്തുകളിൽ 20 റൺസുമായി പുറത്താകാതെ നിന്നു. കൊല്ലത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിജയ് വിശ്വനാഥാണ് കൊല്ലം ബൌളിങ് നിരയിൽ ഏറ്റവും തിളങ്ങിയത്. പരിക്കിനെ തുടർന്ന് മുഖത്ത് ഒൻപത് സ്റ്റിച്ചുകളുമായി ഇറങ്ങിയാണ് വിജയ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഏദൻ ആപ്പിൾ ടോം, എ ജി അമൽ, അജയഘോഷ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിനും ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്.വിഷ്ണു വിനോദും അഭിഷേക് ജെ നായരും ചേർന്ന് അഞ്ചാം ഓവറിൽ തന്നെ സ്കോർ 50 കടത്തി. 33 റൺസെടുത്ത് വിഷ്ണു വിനോദ് ആസിഫ് സലാമിൻ്റെ പന്തിൽ വിഷ്ണുരാജ് പിടിച്ച് മടങ്ങി. തുടർന്നെത്തിയ സച്ചിൻ ബേബി തകർത്തടിച്ച് മുന്നേറിയപ്പോൾ മറുവശത്ത് മികച്ച ഷോട്ടുകളുമായി അഭിഷേകും നിലയുറപ്പിച്ചു. ഇരുവരും ചേർന്നുള്ള 74 റൺസിൻ്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു കൊല്ലത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. അർദ്ധസെഞ്ച്വറിക്ക് നാല് റൺസകലെ സച്ചിൻ ബേബി മടങ്ങി. 25 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്സുമടക്കമായിരുന്നു സച്ചിൻ 46 റൺസ് നേടിയത്.

മറുവശത്ത് 59 റൺസുമായി പുറത്താകാതെ നിന്ന അഭിഷേക് ടീമിനെ അനായാസം വിജയതീരത്തെത്തിച്ചു.46 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു അഭിഷേകിൻ്റെ ഇന്നിങ്സ്.കഴിഞ്ഞ സീസണിൽ സച്ചിൻ ബേബി കഴിഞ്ഞാൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു അഭിഷേക്. എന്നാൽ ഈ സീസണിൽ ഇതിന് മുൻപ് ഒരു അർദ്ധസെഞ്ച്വറി മാത്രമായിരുന്നു അഭിഷേകിന് നേടാനായത്. അഭിഷേക് ഫോമിലേക്ക് മടങ്ങിയെത്തിയത് വരും മല്സരങ്ങളിൽ കൊല്ലത്തിന് മുതൽക്കൂട്ടാവും. റോയൽസിന് വേണ്ടി വി അജിത്, ടി എസ് വിനിൽ, ആസിഫ് സലാം എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍