രാഹുല്‍ ദ്രാവിഡിന്‍റെ പകരക്കാരനെ പ്രഖ്യാപിക്കാന്‍ രാജസ്ഥാൻ റോയല്‍സ്, ശ്രീലങ്കൻ ഇതിഹാസം വീണ്ടും പരിശീലകനാകും

Published : Sep 26, 2025, 12:49 PM IST
RR's head coach Rahul Dravid and captain Sanju Samson (Photo:RR Website)

Synopsis

കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനമായിരുന്നു രാജസ്ഥാൻ കാഴ്ചവെച്ചത്. വെറും നാലു മത്സരങ്ങള്‍ മാത്രം ജയിച്ച രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ജയ്പൂര്‍: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്‍റെ പരിശീലകനായി ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര തിരിച്ചെത്തുന്നു. രാഹുൽ ദ്രാവിഡ് പടിയിറങ്ങിയ സ്ഥാനത്തേക്കാണ് സംഗക്കാരയുടെ തിരിച്ചുവരവ്. 2021 മുതൽ ടീമിന്‍റെ ഡയറക്ടറായിരുന്ന സംഗക്കാര 2024വരെ പരിശീലകനായും പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ദ്രാവിഡ് എത്തിയപ്പോൾ സ്ഥാനം ഒഴിയുകയായിരുന്നു. 2022ല്‍ സംഗാക്കര പരിശീലകനായിരുന്നപ്പോഴാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലിലെത്തിത്.

കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനമായിരുന്നു രാജസ്ഥാൻ കാഴ്ചവെച്ചത്. വെറും നാലു മത്സരങ്ങള്‍ മാത്രം ജയിച്ച രാജസ്ഥാന്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പരിശീലകനായി തിരിച്ചെത്തിയാല്‍ രാജസ്ഥാന്‍ ഇപ്പോള്‍ നേരിടുന്ന ക്യാപ്റ്റൻ പ്രതിസന്ധി പരിഹരിക്കുക എന്നതാകും സംഗാക്കരയുടെ ആദ്യ വെല്ലുവിളി. കഴിഞ്ഞ ഐപിഎല്‍ സീസണുശേഷം ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ടീം വിടാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ട്രേഡിലൂടെ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറാനുള്ള സഞ്ജുവിന്‍റെ ശ്രമങ്ങള്‍ രാജസ്ഥാന്‍റെ കടുപിടുത്തത്തെത്തുടര്‍ന്ന് നടക്കാതെ പോയെങ്കിലും അടുത്ത സീസണില്‍ സഞ്ജു ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യത്തില്‍ ടീം മാനേജ്മെന്‍റ് ഇതുവരെ ഉറപ്പുകളൊന്നും നല്‍കിയിട്ടില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്സിന് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനായി രംഗത്തുവന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 18 കോടി രൂപക്കാണ് രാജസ്ഥാന്‍ സഞ്ജുവിനെ നിലനിര്‍ത്തിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ കൈവിരലിനേറ്റ പരിക്കുമൂലം സഞ്ജുവിന് 9 മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്.ഇതില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇംപാക്ട് പ്ലേയറായാണ് സഞ്ജു കളിച്ചത്. സഞ്ജുവിന്‍റെ അഭാവത്തില്‍ റിയാന്‍ പരാഗ് ആണ് രാജസ്ഥാനെ നയിച്ചത്. സഞ്ജു ടീം വിട്ടാല്‍ റിയാന്‍ പരാഗ് ആകും രാജസഥാനെ നയിക്കുക എന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്
'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം