മലയാളിയുടെ ബാറ്റിംഗ് കരുത്ത് ശരിക്കും ഗുണമായത് 3 ടീമുകൾക്ക്, സമോവയെ യുഎഇ തകർത്തു; ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ച് നേപ്പാളും ഒമാനും

Published : Oct 15, 2025, 10:37 PM IST
Alishan Sharafu

Synopsis

അടുത്ത ടി20 ലോകകപ്പിലേക്ക് നേപ്പാളും ഒമാനും യോഗ്യത ഉറപ്പിച്ചു. ഏഷ്യ-ഇഎപി ക്വാളിഫയറിൽ യുഎഇ സമോവയെ പരാജയപ്പെടുത്തിയതോടെയാണ് ഇരു ടീമുകൾക്കും ലോകകപ്പ് ബർത്ത് ലഭിച്ചത്. നേപ്പാളിനായി സന്ദീപ് ലമിച്ചാനെയും ഒമാനായി ജിതേൻ രമണന്ദിയും മികച്ച പ്രകടനം കാഴ്ചവെച്ചു.

അൽ അമിറാത്ത് (ഒമാൻ): അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ നേപ്പാളും ഒമാനും സ്ഥാനമുറപ്പിച്ചു. ഏഷ്യ-ഇഎപി ക്വാളിഫയറിലെ സൂപ്പർ സിക്സ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നതിന് മുൻപ് തന്നെ ഇരുവർക്കും ലോകകപ്പ് ടിക്കറ്റ് ഉറപ്പായി. ഈ ടൂർണമെന്‍റിൽ നിന്ന് ഒരു ടീമിന് കൂടി ലോകകപ്പ് യോഗ്യത നേടാനാകും. ഇന്ന് നടന്ന മത്സരത്തിൽ യുഎഇ സമോവയെ 77 റൺസിന് തകർത്തതോടെയാണ് നേപ്പാളിനും ഒമാനും ലോകകപ്പ് യോഗ്യത ലഭിച്ചത്.

ആദ്യം ബാറ്റ് ചെയ്ത യുഎഇ 225 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ സമോവയുടെ പോരാട്ടം 148 റണ്‍സിൽ അവസാനിച്ചു. മലയാളിയായി അലിഷാൻ ഷറഫു 51 പന്തിൽ 86 റണ്‍സ് അടിച്ചുകൂട്ടിയതോടെയാണ് യുഎഇ കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. നിലവിൽ സൂപ്പർ സിക്സ് പോയിന്‍റ് പട്ടികയിൽ നാല് പോയിന്‍റുമായി യുഎഇ മൂന്നാം സ്ഥാനത്താണ്. ഒമാനും നേപ്പാളും നെറ്റ് റൺറേറ്റിന്‍റെ മാത്രം വ്യത്യാസത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുകയാണ്. യുഎഇ അടുത്തതായി ഒക്ടോബർ 16ന് ജപ്പാനുമായി നിർണ്ണായക മത്സരത്തിന് ഇറങ്ങും.

ലമിച്ചാനെയുടെ മികവിൽ നേപ്പാൾ; രമണന്ദി ഒമാന് കരുത്തായി

നേപ്പാളിന്‍റെ ലോകകപ്പ് പ്രവേശനത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് അവരുടെ റിസ്റ്റ് സ്പിന്നർ സന്ദീപ് ലമിച്ചാനെയാണ്. നാല് ഇന്നിംഗ്സുകളിൽ നിന്ന് 9.40 ശരാശരിയിലും ആറിന് താഴെയുള്ള എക്കണോമി റേറ്റിലും 10 വിക്കറ്റുകളാണ് ലമിച്ചാനെ വീഴ്ത്തിയത്. താരത്തിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് 148 റൺസ് പിന്തുടർന്ന ഖത്തറിനെ 142 റൺസിന് പുറത്താക്കാൻ നേപ്പാളിനെ സഹായിച്ചത്.

ഒമാൻ താരം ജിതേൻ രമണന്ദി ടൂർണമെന്‍റിലെ നാലാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനാണ്. നാല് ഇന്നിംഗ്സുകളിൽ നിന്ന് 5.90 എന്ന മികച്ച എക്കണോമിയിൽ ഏഴ് വിക്കറ്റുകളാണ് ഈ ഇടങ്കയ്യൻ പേസർ സ്വന്തമാക്കിയത്. ഏഷ്യ-ഇഎപി ക്വാളിഫയറിന് മുൻപ് ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും വിക്കറ്റുകൾ വീഴ്ത്തി രമണന്ദി ശ്രദ്ധ നേടിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം; വൈഭവ് സൂര്യവന്‍ഷി ക്രീസില്‍
ഐപിഎല്‍ ലേലം: പ്രതീക്ഷയോടെ കേരള താരങ്ങള്‍, കെ എം ആസിഫ് വിലയേറിയ താരം