തിലക് വര്‍മക്ക് പകരം മലയാളി താരം, ദുലീപ് ട്രോഫി സെമി ഫൈനില്‍ ദക്ഷിണമേഖലയെ നയിക്കാന്‍ മുഹമ്മദ് അസറുദ്ദീന്‍

Published : Aug 31, 2025, 03:41 PM IST
Mohammed Azharuddeen

Synopsis

ദുലീപ് ട്രോഫി സെമി ഫൈനലില്‍ ദക്ഷിണ മേഖലയെ മുഹമ്മദ് അസറുദ്ദീന്‍ നയിക്കും. തിലക് വര്‍മ പിന്‍മാറിയതിനെ തുടര്‍ന്നാണ് അസറുദ്ദീനെ നായകനാക്കിയത്. ദക്ഷിണ മേഖല ടീമില്‍ അഞ്ച് മലയാളി താരങ്ങളുണ്ട്.

മുംബൈ: നോര്‍ത്ത് സോണിനെതിരായ ദുലീപ് ട്രോഫി സെമി ഫൈനലില്‍ ദക്ഷിണ മേഖലാ ടീമിനെ മലയാളി താരം മുഹമ്മദ് അസറുദ്ദീന്‍ നയിക്കും. ക്യാപ്റ്റനായി ആദ്യം തെരഞ്ഞെടുത്ത ഇന്ത്യൻ താരം തിലക് വര്‍മ ഏഷ്യാ കപ്പ് ടീമിലുള്ളതിനാല്‍ ദുലീപ് ട്രോഫിയില്‍ നിന്ന് പിന്‍മാറിയതോടെയാണ് കേരള ക്രിക്കറ്റ് ലീഗീല്‍ ആലപ്പി റിപ്പിള്‍സ് നായകനായ മുഹമ്മദ് അസറുദ്ദീനെ ദക്ഷിണമേഖല നായകനായി തെരഞ്ഞെടുത്തത്. അസറുദ്ദീൻ ക്യാപ്റ്റനായതോടെ പകരം തമിഴ്നാട് താരം എന്‍ ജഗദീശനെ പുതിയ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തിട്ടുണ്ട്. ദക്ഷിണ മേഖല ടീമിലുള്‍പ്പെട്ട തമിഴ്നാട് സ്പിന്നര്‍ സായ് കിഷോറിന് പരിക്കേറ്റതിനാല്‍ സെമിഫൈനല്‍ മത്സരം നഷ്ടമാവും.

ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമില്‍ അസറുദ്ദീന് പുറമെ മലയാളി താരങ്ങളായ നിധീഷ് എം ഡി, എന്‍ പി ബേസില്‍, സല്‍മാന്‍ നിസാര്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആഭ്യന്തര സീസണിലെ മികവാണ് മലയാളി താരങ്ങള്‍ക്ക് കരുത്തായത്. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയില്‍ കേരളം ഫൈനലിലെത്തിയിരുന്നു. സെപ്റ്റംബര്‍ നാലു മുതലാണ് ദുലീപ് ട്രോഫി സെമി ഫൈനല്‍ മത്സരം തുടങ്ങുന്നത്. 

ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ അസറുദ്ദീന് കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങള്‍ നഷ്ടമാവും. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സ് നായകന്‍ കൂടിയാണ് അസറുദ്ദീന്‍.നോര്‍ത്ത് സോണ്‍ ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെയാണ് തെരഞ്ഞെടുത്തിരുന്നതെങ്കിലും ഏഷ്യാ കപ്പ് ടീമിലുള്ളതിനാല്‍ കളിക്കാന്‍ സാധ്യതയില്ല. ഏഷ്യാ കപ്പ് ടീമിലുള്ള ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവരും നോര്‍ത്ത് സോണ്‍ ടീമിലുണ്ടെങ്കിലും ഏഷ്യാ കപ്പ് ടീമിലുള്ളതിനാല്‍ കളിക്കാന്‍ സാധ്യത കുറവാണ്. സെപ്റ്റംബര്‍ 9 മുതൽ യുഎഇയിലാണ് ഏഷ്യാകപ്പ് തുടങ്ങുന്നത്.

ദുലീപ് ട്രോഫി സെമിഫൈനലിനുള്ള ദക്ഷിണമേഖലാ ടീം: മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), തൻമയ് അഗർവാൾ, ദേവ്ദത്ത് പടിക്കൽ, മോഹിത് കാലെ,സൽമാൻ നിസാർ, നാരായൺ ജഗദീശൻ, ത്രിപുരാണ വിജയ്, തനയ് ത്യാഗരാജൻ, വിജയ്കുമാർ വൈശാക്, നിധീഷ് എംഡി, റിക്കി ഭുയി, ബേസില്‍ എൻപി. ഗുര്‍ജപ്നീത് സിംഗ്, സ്നേഹല്‍ കൗതങ്കർ, അങ്കിത് ശർമ, ഷെയ്ഖ് റഷീദ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും
ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി