മുഷ്താഖ് അലി ട്രോഫി:വിദര്‍ഭക്ക് മുന്നില്‍ വീണ്ടും മുട്ടുമടക്കി കേരളം, സഞ്ജുവിന് നിരാശ, യാഷ് താക്കൂറിന് 5 വിക്കറ്റ്

Published : Dec 02, 2025, 07:55 PM IST
Sanju Samson

Synopsis

165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിദര്‍ഭക്കായി ഓപ്പണര്‍ അഥര്‍വ ടൈഡെ 36 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ ധ്രൂവ് ഷോറെ 16 പന്തില്‍ 22 റണ്‍സടിച്ചു.

ലക്നൗ: ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തെ കീഴടക്കി വീണ്ടും വിദര്‍ഭ. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തില്‍ നിന്ന് കിരീടം തട്ടിയെടുത്ത വിദര്‍ഭ ഇത്തവണ മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലാണ് കേരളത്തെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായപ്പോള്‍ 18.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിദര്‍ഭ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറി നേടിയ രോഹന്‍ കുന്നുമ്മലും വിഷ്ണു വിനോദിനും പുറമെ അബ്ദുള്‍ ബാസിത് മാത്രമാണ് കേരളത്തിനായി രണ്ടക്കം കടന്നത്. അവസാന ആറ് വിക്കറ്റുകള്‍ 16 റണ്‍സിനിടെ കേരളം വലിച്ചെറിഞ്ഞപ്പോള്‍ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ നാലു പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി.

165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിദര്‍ഭക്കായി ഓപ്പണര്‍ അഥര്‍വ ടൈഡെ 36 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ ധ്രൂവ് ഷോറെ 16 പന്തില്‍ 22 റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ 4.2 ഓവറില്‍ 48 റണ്‍സടിച്ച അഥര്‍വ ടൈഡെ അമാൻ മൊഖാഡെ സഖ്യം വിദര്‍ഭക്ക് മികച്ച തുടക്കമാണ് നല്‍കിയത്. 8 റണ്‍സെടുത്ത അമാന്‍ മൊഖാഡെയെ ഷറഫുദ്ദീന്‍ മടക്കിയെങ്കിലും ആധ്യയാന്‍ ദാഗയെ(15 പന്തില്‍ 16) കൂട്ടുപിടിച്ച് ടൈഡെ പൊരുതി. സ്കോര്‍ 112ല്‍ നില്‍ക്കെ ധ്രുവ് ഷോറെയെയും(16 പന്തില്‍ 22) അഥര്‍വ ടൈഡെയെയും നഷ്ടമായെങ്കിലും ശിവം ദേശ്മുഖും(18 പന്തില്‍ 29*) വരുണ്‍ ബിഷ്ടും(20 പന്തില്‍ 22*) ചേര്‍ന്ന് വിദര്‍ഭയെ വിജയവര കടത്തി. 

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം വിഷ്ണു വിനോദിന്‍റെയും രോഹന്‍ കുന്നുമ്മലിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. രോഹന്‍ കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു. 16 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് മാത്രമാണ് കേരള നിരയില്‍ രണ്ടക്കം കടന്ന മറ്റൊരു താരം. പതിനാറാം ഓവറില്‍ 148-4 എന്ന മികച്ച നിലയില്‍ നിന്ന് കേരളം 16 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ 19.2 ഓവറില്‍ 164 റണ്‍സിന് പുറത്താവുകയായിരുന്നു. വിദര്‍ഭക്കായി യാഷ് താക്കൂര്‍ 16 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആധ്യയാന്‍ ദാഗ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

നാലു കളികളില്‍ കേരളത്തിന്‍റെ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ഒഡിഷയെ തോല്‍പ്പിച്ച കേരളം രണ്ടാം മത്സരത്തില്‍ റെയില്‍വേയോട് തോറ്റിരുന്നു. മൂന്നാം മത്സരത്തില്‍ ഛത്തീസ്ഗഡിനെ തോല്‍പിച്ച് വീണ്ടും വിജയവഴിയിലെത്തിയെങ്കിലും ഇന്നത്തെ തോല്‍വി കേരളത്തിന് കനത്ത തിരിച്ചടിയാകും. അടുത്ത മത്സരത്തില്‍ കരുത്തരായ മുംബൈ ആണ് കേരളത്തിന്‍രെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം