'ആരോടും ഒന്നും പറയേണ്ട, നമുക്ക് കളിച്ച് ജയിക്കാം'; പാക് പോരിന് മുൻപ് ടീം അംഗങ്ങൾക്ക് സൂര്യകുമാർ യാദവ് നല്‍കിയ നിർദേശം, വീഡിയോ

Published : Feb 16, 2026, 09:37 PM IST
Suryakumar Team Hurdle

Synopsis

2025-ലെ ഏഷ്യാ കപ്പിൽ ഇരു ടീമുകളും തമ്മിലുണ്ടായ വാക്പോരുകൾ കണക്കിലെടുത്ത് ഇത്തവണയും മത്സരത്തിൽ കടുത്ത സംഘർഷങ്ങൾ ഉണ്ടാകുമെന്ന് ആരാധകർ കരുതിയിരുന്നെങ്കിലും, ഇന്ത്യൻ ക്യാപ്റ്റന്‍റെ ഇടപെടൽ കളം ശാന്തമാക്കുകയായിരുന്നു.

കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ നിർണായക പോരാട്ടത്തിനിറങ്ങും മുമ്പ് സഹതാരങ്ങളോട് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞത് ഒറ്റക്കാര്യമായിരുന്നു. പാക് താരങ്ങളുമായി ഗ്രൗണ്ടില്‍ വാക് പോര് നടത്തുകയോ അവരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. കളിച്ചു ജയിക്കാം. എതിരാളികളെ പ്രകോപിപ്പിക്കുന്നതിന് പകരം സ്വന്തം കഴിവിൽ വിശ്വസിച്ചും മികച്ച പ്രകടനം പുറത്തെടുത്തും മത്സരം ജയിക്കാനാണ് ക്യാപ്റ്റൻ ആവശ്യപ്പെട്ടത്. ബിസിസിഐ പുറത്തുവിട്ട ഡ്രസിംഗ് റൂമിലെ വീഡിയോയിലാണ് സൂര്യകുമാർ ഇക്കാര്യം പറയുന്നത്.

പാകിസ്ഥാൻ ഇന്നിംഗ്‌സ് ആരംഭിക്കുന്നതിന് മുൻപുള്ള ടീം ഹഡിലിലാണ് സൂര്യകുമാർ ഈ 'നോ സ്ലെഡ്ജിംഗ്' പോളിസി വ്യക്തമാക്കിയത്. ഓവറുകൾക്കിടയിൽ നന്നായി ഓടുക. ആരോടും ഒന്നും പറയാൻ നിൽക്കരുത്. നമുക്ക് നല്ല ക്രിക്കറ്റ് കളിക്കണം. നമ്മുടെ കളിയിലെ മികവ് കൊണ്ട് മാത്രം ഈ മത്സരം ജയിക്കണം'-സൂര്യകുമാർ പറഞ്ഞു.

 

2025-ലെ ഏഷ്യാ കപ്പിൽ ഇരു ടീമുകളും തമ്മിലുണ്ടായ വാക്പോരുകൾ കണക്കിലെടുത്ത് ഇത്തവണയും മത്സരത്തിൽ കടുത്ത സംഘർഷങ്ങൾ ഉണ്ടാകുമെന്ന് ആരാധകർ കരുതിയിരുന്നെങ്കിലും, ഇന്ത്യൻ ക്യാപ്റ്റന്‍റെ ഇടപെടൽ കളം ശാന്തമാക്കുകയായിരുന്നു. മത്സരത്തില്‍ റണ്‍സടിച്ചപ്പോഴോ വിക്കറ്റ് വീഴ്ത്തിയപ്പോഴൊ ഒന്നും ഇന്ത്യൻ താരങ്ങളാരും അമിത ആഹ്ളാദപ്രകടനത്തിന് മുതിരാതിരുന്നതും സൂര്യകുമാര്‍ യാദവ് പറഞ്ഞ കാര്യം മനസില്‍വെച്ചായിരുന്നു. മത്സരത്തിനിടെ ഒരിക്കല്‍ പോലും ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുമായി കൊമ്പുകോര്‍ക്കാന്‍ നിന്നില്ല. ടോസിന് ശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഗക്ക് ഹസ്തദാനം ചെയ്യാനും തയാറായിരുന്നില്ല. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരായ റെക്കോർഡ് ഇന്ത്യ 8-1 ആയി ഉയർത്തുകയും സൂപ്പർ-8 യോഗ്യത ഉറപ്പാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇഷാനും ഹാർദിക്കുമല്ല, പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഇംപാക്ട് പ്ലേയറായത് അപ്രതീക്ഷിത താരം, മെഡൽ സ്വന്തമാക്കി ശിവം ദുബെ
ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വി, പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ച് പാക് സൈനിക മേധാവി അസിം മുനീർ, മൊഹ്സിൻ നഖ്‌വി തെറിച്ചേക്കും