ഇഷാനും ഹാർദിക്കുമല്ല, പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഇംപാക്ട് പ്ലേയറായത് അപ്രതീക്ഷിത താരം, മെഡൽ സ്വന്തമാക്കി ശിവം ദുബെ

Published : Feb 16, 2026, 07:27 PM IST
Shivam Dube Impact Player Medal

Synopsis

മത്സരശേഷം കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ ഡ്രസിംഗ് റൂമിൽ വെച്ച് നടന്ന ചടങ്ങിൽ ടീം ഫിസിയോ യോഗേഷ് കുമാറാണ് മെഡൽ ജേതാവിനെ പ്രഖ്യാപിച്ചത്.

കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ-8ൽ എത്തിയപ്പോള്‍ ബാറ്റുകൊണ്ട് തിളങ്ങിയത് ഇഷാന്‍ കിഷനും പന്തുകൊണ്ട് തിളങ്ങിയത് ഹാര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു. എന്നാല്‍ മത്സരശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമില്‍വെച്ച് നല്‍കുന്ന ഇംപാക്ട് പ്ലേയര്‍ സ്വന്തമാക്കിയത് ഇഷാനോ ഹാര്‍ദ്ദിക്കോ ആയിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ബാറ്റിംഗിലും ഫീൽഡിംഗിലും നിർണ്ണായക പ്രകടനം കാഴ്ചവെച്ച ഓള്‍ റൗണ്ടര്‍ ശിവം ദുബെയാണ് ഡ്രസിംഗ് റൂമിലെ 'ഇംപാക്ട് പ്ലെയർ' മെഡൽ സ്വന്തമാക്കിയത്. ഹാർദിക്കിന്‍റെയും കിഷന്‍റെയും ബുമ്രയുടെയുമെല്ലാം മികച്ച പ്രകടനങ്ങളെ മറികടന്നാണ് ദുബെ ഈ അംഗീകാരം നേടിയത്.

മത്സരശേഷം കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലെ ഡ്രസിംഗ് റൂമിൽ വെച്ച് നടന്ന ചടങ്ങിൽ ടീം ഫിസിയോ യോഗേഷ് കുമാറാണ് മെഡൽ ജേതാവിനെ പ്രഖ്യാപിച്ചത്. സിക്സറുകൾ അടിക്കുന്നതിലും നിർണ്ണായകമായ ക്യാച്ചുകൾ എടുക്കുന്നതിലും ഇദ്ദേഹം മിടുക്കനാണ്. തന്‍റെ ഭക്ഷണക്രമത്തിന്‍രെ കാര്യത്തിലും ഇദ്ദേഹം വളരെ ശ്രദ്ധാലുവാണ്. ബാറ്റിംഗിലും ഫീൽഡിംഗിലും ഇന്നത്തെ മത്സരത്തിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തി എന്നു പറഞ്ഞാണ് ശിവം ദുബെയുടെ പേര് യോഗേഷ് കുമാർ പ്രഖ്യാപിച്ചത്.

 

മെഡൽ സ്വീകരിച്ച ശേഷം സംസാരിക്കവെ, തന്‍റെ ഫീൽഡിംഗ് നിലവാരം മെച്ചപ്പെടുത്തിയതിന് ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ടി. ദിലീപിനാണ് ദുബെ നന്ദി പറഞ്ഞു. ഇതൊരു പ്രധാനപ്പെട്ട മത്സരമായിരുന്നു. നിർണ്ണായക റൺസ് നേടാനും രണ്ട് ക്യാച്ചുകൾ എടുക്കാനും എനിക്ക് സാധിച്ചു. ഇതിനെല്ലാം പിന്നിൽ എന്‍റെ പ്രചോദനമായ ദിലീപ് സാറാണ്- ദുബെ പറഞ്ഞു. മത്സരത്തിൽ 17 പന്തിൽ 27 റൺസ് നേടിയ ദുബെ, ഫീൽഡിംഗിൽ രണ്ട് സുപ്രധാന ക്യാച്ചുകളും കൈക്കലാക്കിയിരുന്നു. ഇന്ത്യൻ ഡ്രസിംഗ് റൂമിലെ ഈ മെഡൽ ദാന ചടങ്ങ് ബിസിസിഐ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവെച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യക്കെതിരായ നാണംകെട്ട തോല്‍വി, പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ച് പാക് സൈനിക മേധാവി അസിം മുനീർ, മൊഹ്സിൻ നഖ്‌വി തെറിച്ചേക്കും
പാകിസ്ഥാനെ തകര്‍ത്തിട്ടും കുല്‍ദീപിനോട് പൊട്ടിത്തെറിച്ച് ഹാർദിക്കും സൂര്യയും, മത്സരശേഷം നാടകീയ രംഗങ്ങള്‍