ചിന്നസ്വാമി സ്റ്റേഡിയമല്ല, ഐപിഎല്ലില്‍ ആര്‍സിബിയുടെ ഹോം മത്സരങ്ങള്‍ക്ക് വേദിയാവുക ഈ രണ്ട് സ്റ്റേഡിയങ്ങള്‍

Published : Jan 13, 2026, 01:55 PM IST
rcb

Synopsis

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഐപിഎല്ലിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആര്‍സിബിയുടെ ഹോം മത്സരങ്ങള്‍ പുതിയ വേദിയിലേക്ക് മാറ്റുന്നത്.

ബെംഗളൂരു:അടുത്ത ഐപിഎല്ലില്‍ ആര്‍സിബിയുടെ ഹോം മത്സരങ്ങള്‍ക്ക് ബെംഗളൂരവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് അനുമതി നിഷേധിക്കപ്പെട്ടതോടെ പുതിയ രണ്ട് വേദികള്‍ തെരഞ്ഞെടുത്ത് ആര്‍സിബി ടീം മാനേജ്മെന്‍റ്. കഴിഞ്ഞ ഐപിഎല്ലില്‍ കിരീടം നേടിയ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍സിബിയുടെ ഹോം മത്സരങ്ങൾ സുരക്ഷാപരമായ കാരണങ്ങളാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്താനാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും റായ്പൂറിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് സ്റ്റേഡിയവുമാണ് ആര്‍സിബി ഹോം മത്സരങ്ങള്‍ക്കായി തെരഞ്ഞെടുത്തത്. ഇതില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ആര്‍സിബിയുടെ അഞ്ച് ഹോം മത്സരങ്ങളും റായ്പൂരില്‍ രണ്ട് ഹോം മത്സരങ്ങളുമാകും നടത്തുക. കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഐപിഎല്ലിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആര്‍സിബിയുടെ ഹോം മത്സരങ്ങള്‍ പുതിയ വേദിയിലേക്ക് മാറ്റുന്നത്.

വനിതാ ഏകദിന ലോകകപ്പില്‍ കിരീടപ്പോരാട്ടത്തിന് വേദിയായ മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം വനിതാ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കും വേദിയാവുന്നുണ്ട്. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി ആദ്യമായി കഴിഞ്ഞ സീസണില്‍ ഐപിഎല്‍ ചാമ്പ്യൻമാരായത്. എന്നാല്‍ കിരീടം നേടിയതിന് പിറ്റേ ദിവസം തന്നെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടീമിനായി ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുക്കാനായി ആരാധകര്‍ കൂട്ടത്തോടെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് തിക്കിലും തിരിക്കിലും പെട്ട് 11 പേര്‍ മരിക്കാനും 32 പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായത്. സംഭവം ആര്‍സിബിയുടെ കന്നി കിരീട നേട്ടത്തിന്‍റെ തിളക്കം കുറക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയോ ശ്രേയസോ ഒന്നുമല്ല, 'ഞാൻ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റൻ സഞ്ജു സാംസണ്‍', തുറന്നു പറഞ്ഞ് ഇന്ത്യൻ താരം
'റുതുരാജിനെ വീണ്ടും തഴഞ്ഞു, ടീമിലെടുത്തത് ഗംഭീറിന്‍റെ ഇഷ്ടക്കാരനെ', ആയുഷ് ബദോനിയെ ടീമിലെടുത്തതിനെതിരെ വിമര്‍ശനം ശക്തം