'കുൽദീപിനെ പൂട്ടാൻ അവന് മാത്രമേ കഴിയൂ'; സഞ്ജുവിന്‍റെ ഇന്നിംഗ്‌സിനെ 'മാസ്റ്റർ ക്ലാസ്' എന്ന് വിശേഷിപ്പിച്ച് ആകാശ് ചോപ്ര

Published : May 06, 2026, 12:17 PM IST
Sanju Samson

Synopsis

ഒരു റൺ ചേസ് എങ്ങനെ പ്ലാൻ ചെയ്യണം എന്നതിന്‍റെ 'മാസ്റ്റർ ക്ലാസ്' ആയിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. ഡൽഹിയിലെ പിച്ച് ബാറ്റിംഗിന് അൽപം ബുദ്ധിമുട്ടുള്ളതായിരുന്നു.

ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് നേടിയ തകര്‍പ്പൻ വിജയത്തിന് പിന്നാലെ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സിനെ വാഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തില്‍ ഡൽഹിയുടെ തുരുപ്പു ചീട്ടാകുമെന്ന് കരുതിയ കുൽദീപ് യാദവിനെ സഞ്ജു നേരിട്ട രീതിയെ ഒരു 'ചെസ്സ് കളി'യോടാണ് ആകാശ് ചോപ്ര ഉപമിച്ചത്. കുൽദീപിനെ തകർക്കാൻ നിലവിൽ സഞ്ജുവിനോളം കെൽപ്പുള്ള മറ്റൊരു താരം ഐപിഎല്ലിലില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഒരു റൺ ചേസ് എങ്ങനെ പ്ലാൻ ചെയ്യണം എന്നതിന്‍റെ 'മാസ്റ്റർ ക്ലാസ്' ആയിരുന്നു സഞ്ജുവിന്‍റെ ഇന്നിംഗ്സ്. ഡൽഹിയിലെ പിച്ച് ബാറ്റിംഗിന് അൽപം ബുദ്ധിമുട്ടുള്ളതായിരുന്നു. പിച്ചിൽ നിന്ന് സ്പിന്നര്‍മാര്‍ക്ക് ടേണ്‍ ലഭിക്കുന്നുണ്ടായിരുന്നു. അവിടെ സഞ്ജു കൃത്യമായി കണക്കുകൂട്ടലുകൾ നടത്തി. മിച്ചൽ സ്റ്റാർക്കിനെയും എൻഗിഡിയെയും തുടക്കത്തിൽ ബഹുമാനിച്ച സഞ്ജു, കുൽദീപ് യാദവിനെ ആക്രമിക്കാൻ ഉറപ്പിക്കുകയായിരുന്നു. കുൽദീപിനെ ഇത്രത്തോളം ആധികാരികമായി നേരിടാൻ സഞ്ജുവിന് മാത്രമേ സാധിക്കൂവെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

കുൽദീപ് യാദവിനെതിരെ നേരിട്ട വെറും 9 പന്തിൽ നിന്ന് സഞ്ജു 25 റൺസാണ് അടിച്ചെടുത്തത്. ടി. നടരാജനെയും സഞ്ജു സമാനമായ രീതിയിൽ ആക്രമിച്ചുവെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. പ്ലേ ഓഫ് പോരാട്ടം കടുക്കുന്ന സാഹചര്യത്തിൽ ചെന്നൈക്ക് അടുത്ത നാലു കളിളും നിര്‍ണായകമാണെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ചെന്നൈക്ക് ഇനിയുള്ള നാലു കളികളില്‍ രണ്ടെണ്ണം പോയിന്‍റ പട്ടികയിലെ അവസാന സ്ഥാനക്കാരായ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ആണ്. ഒരെണ്ണം ഹൈദരാബദിനും ഒരെണ്ണം ഗുജറാത്തിനുമെതിരെയുമാണ്. ഇതില്‍ ലക്നൗവിനോട് ഒരു മത്സരം തോറ്റാല്‍ പോലും ഹൈദരാബാദിനോടോ ഗുജറാത്തിനോടോ ചെന്നൈ തോൽക്കരുതെന്ന് ആകാശ് ചോപ്ര പറഞ്ഞു. കാരണം പോയിന്‍റ് പട്ടികയിൽ അവർ നിങ്ങൾക്ക് തൊട്ടുമുകളിലുണ്ട്. അവരോട് തോൽക്കുന്നത് പ്ലേ ഓഫ് യോഗ്യതയെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ചോപ്ര മുന്നറിയിപ്പ് നൽകി. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുള്ള ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാൻ വരാനിരിക്കുന്ന നാല് മത്സരങ്ങളിൽ മൂന്നെണ്ണമെങ്കിലും വിജയിക്കേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിക്കും രാഹുലിനും ഒപ്പം ഇനി സഞ്ജുവും, ഐപിഎല്ലിൽ അപൂര്‍വ നേട്ടം സ്വന്തമാക്കി മലയാളി താരം
'സെഞ്ചുറി മോഹം ഉള്ളിലുണ്ടായിരുന്നു, പക്ഷെ അവനോട് അപ്പോൾ അക്കാര്യം ചോദിക്കാന്‍ തോന്നിയില്ല', കാരണം വെളിപ്പെടുത്തി സഞ്ജു