നിരാശപ്പെടുത്തി വീണ്ടും സ്മൃതി മന്ദാന, പ്രതീക്ഷ നൽകി പ്രതികയും മടങ്ങി, പാകിസ്ഥാനെതിരെ ഇന്ത്യക്ക് 2 വിക്കറ്റ് നഷ്ടം

Published : Oct 05, 2025, 04:18 PM IST
Smriti Mandhana. (Photo- ICC website)

Synopsis

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ എട്ട് റണ്‍സെടുത്ത സ്മൃതിയും പ്രതികയും രണ്ടാം ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 12 റണ്‍സടിച്ച് ആദ്യ രണ്ടോവറില്‍ 20 റണ്‍സിലെത്തി.

കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. 25 പന്തില്‍ 15 റണ്‍സോടെ ഹര്‍ലീന്‍ ഡിയോളും 8 പന്തില്‍ 5 റണ്‍സുമായി ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും ക്രീസില്‍. 32 പന്തില്‍ 23 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെയും 37 പന്തില്‍ 31 റണ്‍സെടുത്ത പ്രതിക റാവലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് സ്മൃതിയെ പുറത്താക്കി ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പതിനഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ സാദിയ ഇക്ബാല്‍ പ്രതികെ ക്ലീന്‍ ബൗള്‍ഡാക്കി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ എട്ട് റണ്‍സെടുത്ത സ്മൃതിയും പ്രതികയും രണ്ടാം ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 12 റണ്‍സടിച്ച് ആദ്യ രണ്ടോവറില്‍ 20 റണ്‍സിലെത്തി. എന്നാല്‍ പിന്നീടുള്ള മൂന്നോവറില്‍ ഇന്ത്യക്ക് 12 റണ്‍സെ നേടാനായുള്ളു. സ്മൃതിയും പ്രതികയും കരുതലോടെ കളിച്ചതോടെ സ്കോറിംഗ് നിരക്ക് ഇടിഞ്ഞു. എട്ടാം ഓവറില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച സ്മൃതി രണ്ട് ബൗണ്ടറികളുമായി 9 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും ഒമ്പതാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി. പിന്നീട് പ്രതികയും ഹര്‍ലീനും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ മുന്നോട്ട് നയിച്ചു. പതിനഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ പ്രതീക്ഷ നല്‍കിയ പ്രതികയെ സാദിയ ഇക്‌ബാല്‍ ബൗള്‍ഡാക്കി.

നേരത്തെ ടോസ് ജയിച്ച പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ശ്രീലങ്കക്കെതിരായ ആദ്യ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. ബാറ്റിംഗ് ഓള്‍ റൗണ്ടറായ അമന്‍ജ്യോത് കൗറിന് പകരം ബൗളറായ രേണുക സിംഗ് താക്കൂര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ പാകിസ്ഥാനും ഒരു മാറ്റം വരുത്തി.ഒമൈമ സൊഹൈലിന് പകരം സദഫ് ഷമാസ് പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: മുനീബ അലി, സദാഫ് ഷംസ്, സിദ്ര അമിൻ, ആലിയ റിയാസ്, നതാലിയ പെർവൈസ്, ഫാത്തിമ സന ​​(ക്യാപ്റ്റൻ), റമീൻ ഷമിം, ഡയാന ബെയ്ഗ്, സിദ്ര നവാസ്ർ, നഷ്റ സന്ധു, സാദിയ ഇഖ്ബാൽ.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, സ്നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍