മുഹമ്മദ് ഹഫീസിന് മിന്നി, ലെജൻഡ്സുകളുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി പാകിസ്ഥാൻ

Published : Jul 19, 2025, 10:03 AM ISTUpdated : Jul 19, 2025, 10:04 AM IST
image of Mohammad Hafeez

Synopsis

വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ടി20 ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ പാകിസ്ഥാൻ ചാമ്പ്യൻസ് അഞ്ച് റൺസിന് തോൽപ്പിച്ചു. 

ലണ്ടൻ: വിരമിച്ച ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ടി20 ടൂര്‍ണമെന്‍റിന് ആവേശ തുടക്കം. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ട് ചാമ്പ്യൻസിനെ പാകിസ്ഥാൻ ചാമ്പ്യൻസ് അഞ്ച് റൺസിന് തോൽപ്പിച്ചു. ആവസാന പന്തുവരെ നീണ്ട ആവേശപ്പോരിലാണ് പാകിസ്ഥാന്‍റെ ജയം. 161 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

സൊഹൈല്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ഇംഗ്ലണ്ട് ചാമ്പ്യൻസിന് ജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഇയാന്‍ ബെല്‍ ബൗണ്ടറി നേടി. രണ്ടാം പന്ത് വൈഡായി. ഇതോടെ ലക്ഷ്യം അഞ്ച് പന്തില്‍ 11 റണ്‍സായി. എന്നാല്‍ അടുത്ത അഞ്ച് പന്തുകളില്‍ ഒറ്റ ബൗണ്ടറി പോലും നേടാനാവാതിരുന്ന ഇയാന്‍ ബെല്ലിനും ഓയിൻ മോര്‍ഗനും അഞ്ച് സിംഗിളുകള്‍ മാത്രമെ ഓടിയെടുക്കാനായുള്ളു.

എഡ്ജ്ബാസ്റ്റണിൽ നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി 34 പന്തിൽ 54 റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് ഹഫീസാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഷൊയ്ബ് മാലിക്(1) നിരാശപ്പെടുത്തിയപ്പോള്‍ വാലറ്റത്ത് തകര്‍ത്തടിച്ച അമീര്‍ യമീനും(13 പന്തില്‍ 27) സൊഹൈല്‍ തന്‍വീറും(11 പന്തില്‍ 17) ചേര്‍ന്നാണ് പാകിസ്ഥാനെ 150 കടത്തിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിനായി ഫിൽ മസ്റ്റാർഡും ഇയാൻ ബെല്ലും അർധ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.

അലിസ്റ്റര്‍ കുക്കും(7) ജെയിംസ് വിന്‍സും(7) നിരാശപ്പെടുത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ 12 പന്തില്‍ 16 റണ്‍സെടുത്ത് ഇയാന്‍ ബെല്ലിനൊപ്പം പുറത്താകാതെ നിന്നു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ വെസ്റ്റിൻഡീസ് ദക്ഷിണാഫ്രിക്കയെയും, ഇംഗ്ലണ്ട് ഓസ്ട്രേലിയെയും നേരിടും. നാളെ രാത്രി 9 മണിക്കാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ പോരാട്ടം. യുവരാജ് സിംഗാണ് ഇന്ത്യ ചാമ്പ്യൻസിനെ നയിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍