വിരാട് കോലിയുടെ മോശം ഫോമിനെക്കുറിച്ച് പ്രതികരിച്ച് ദ്രാവിഡ്

Published : Jun 29, 2022, 11:08 PM ISTUpdated : Jun 29, 2022, 11:10 PM IST
വിരാട് കോലിയുടെ മോശം ഫോമിനെക്കുറിച്ച് പ്രതികരിച്ച് ദ്രാവിഡ്

Synopsis

ഇപ്പോഴും മത്സരത്തിന് മുന്നോടിയായി കോലി നടത്തുന്ന തയാറെടുപ്പുികളും കഠിനാധ്വാനവും അസാമാന്യമാണ്. കോലിയോളം കഠിനാധ്വാനം ചെയ്യുന്ന അധികം കളിക്കാരെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റെ റണ്‍ദാഹമോ കളിയോടുള്ള അഭിനിവേശമോ ഇല്ലാതായെന്ന് ഞാന്‍ കരുതുന്നില്ല.

ലണ്ടന്‍: മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോമിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. കോലിയുടെ റണ്‍ദാഹത്തിനോ കഠിനാധ്വാനത്തിലോ കുറവ് വന്നിട്ടില്ലെന്നും കരിയറില്‍ 30കളുടെ മോശം കാലത്തിലല്ല നല്ല കാലത്തില്‍ തന്നെയാണ് കോലിയെന്നും ദ്രാവിഡ് പറഞ്ഞു.

വിരാട് കോലി സെഞ്ചുറി അടിക്കണമെന്നല്ല, ടീമിന്‍റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു. ഇപ്പോഴും മത്സരത്തിന് മുന്നോടിയായി കോലി നടത്തുന്ന തയാറെടുപ്പുികളും കഠിനാധ്വാനവും അസാമാന്യമാണ്. കോലിയോളം കഠിനാധ്വാനം ചെയ്യുന്ന അധികം കളിക്കാരെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്‍റെ റണ്‍ദാഹമോ കളിയോടുള്ള അഭിനിവേശമോ ഇല്ലാതായെന്ന് ഞാന്‍ കരുതുന്നില്ല.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്: ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത, രോഹിത് കളിക്കാനുള്ള സാധ്യത തള്ളാതെ ദ്രാവിഡ്

ലെസസ്റ്റര്‍ഷെയറിനെതിരായ പരിശീലന മത്സരത്തില്‍ കോലി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജസ്പ്രീത് ബുമ്ര അടക്കമുള്ള ബൗളര്‍മാരെ കോലി ഫലപ്രദമായി നേരിട്ടു. ആ സാഹചര്യത്തില്‍ എന്തായിരുന്നോ വേണ്ടത് അതാണ് കോലി ചെയ്തത്.ഏതൊരു കളിക്കാരനും കരിയറില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോവും. പ്രചോദനമോ അഭിനിവേശമോ ഇല്ലാത്തതുകൊണ്ടല്ല അത് സംഭവിക്കുന്നത്. കോലിയുടെ സെഞ്ചുറിയില്‍ മാത്രം ശ്രദ്ധയൂന്നേണ്ട കാര്യമില്ല.

ഐസിസി ടി20 റാങ്കിംഗ്: വിരാട് കോലിയുടെ റെക്കോര്‍ഡ് ഇനി ബാബര്‍ അസമിന് സ്വന്തം; ഇഷാന്‍ കിഷന് ഒരു സ്ഥാനം നഷ്ടം

കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കോലി 79 റണ്‍സ് നേടി. അത് സെഞ്ചുറിയായി മാറ്റിയിരുന്നെങ്കില്‍ നല്ലത് തന്നെയായിരുന്നു. പക്ഷെ അപ്പോഴും ആ സാഹചര്യത്തില്‍ നേടിയ 79 റണ്‍സ് മികച്ച സ്കോറായിരുന്നു. കോലിയില്‍ നിന്ന് സെഞ്ചുറിയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ പരിശീലകനെന്ന നിലയില്‍ കോലി 50-60 റണ്‍സെടത്താലും അത് കളി ജയിപ്പിക്കുമെങ്കില്‍ താന്‍ സംതൃപ്തനാണെന്നും ദ്രാവിഡ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നാനയും വെള്ളിനക്ഷത്രവുമല്ല, ചെറുപ്പത്തില്‍ ഞാന്‍ വായിച്ചിരുന്നത് ആ പുസ്തകം'; പൃഥ്വിരാജ് പറയുന്നു
കാര്യവട്ടത്തെ ഇന്ത്യ-ന്യൂസിലൻഡ് ടി20ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു, സഞ്ജുവിന്‍റെ കളി നേരില്‍ കാണാന്‍ കുറഞ്ഞ നിരക്ക് 250 രൂപ