ജീവൻമരണപ്പോരിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, കുടുംബത്തിലെ അടിയന്തര സാഹചര്യം, റിങ്കു സിംഗ് നാട്ടിലേക്ക് മടങ്ങി

Published : Feb 24, 2026, 09:49 PM IST
Rinku Singh

Synopsis

ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ റിങ്കു സിംഗ് പങ്കെടുത്തിരുന്നില്ല.

ചെന്നൈ: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടി. കുടുംബത്തിലെ അടിയന്തര സാഹചര്യം മൂലം ഫിനിഷര്‍ റിങ്കു സിംഗ് നാട്ടിലേക്ക് മടങ്ങി. സിംബാബ്‌വെക്കെതിരായ ജീവൻമരണ പോരാട്ടത്തിന് തൊട്ടുമുൻപാണ് റിങ്കു ടീം വിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-സിംബാബ്‌വെ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലന സെഷനിൽ റിങ്കു സിംഗ് പങ്കെടുത്തിരുന്നില്ല. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പിതാവ് ഖാൻചന്ദ് സിംഗിനെ കാണാനാണ് റിങ്കു നാട്ടിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ.

സൂപ്പർ-8 ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യയ്ക്ക് സെമി പ്രതീക്ഷ നിലനിർത്താൻ സിംബാബ്‌വെയെ തോൽപ്പിക്കേണ്ടത് അനിവാര്യമാണ്. സൂപ്പര്‍ 8ല്‍ ഒരു തോൽവി കൂടി വഴങ്ങിയാൽ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകും. റിങ്കു സിംഗിന്‍റെ അഭാവത്തിൽ സഞ്ജു സാംസ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ടി20 ലോകകപ്പിൽ ഇതുവരെ അഞ്ച് മത്സരങ്ങൾ കളിച്ചെങ്കിലും റിങ്കു സിംഗിന് തന്‍റെ പതിവ് ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിരുന്നില്ല. ലോകകപ്പില്‍ ഇതുവരെ 29 പന്ത് നേരിട്ട റിങ്കുവിന് 24 റണ്‍സ് മാത്രമാണ് നേടാനായത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 188 റൺസ് പിന്തുടരുന്നതിനിടെ എട്ടാം നമ്പറിലിറങ്ങിയ റിങ്കു കേശവ് മഹാരാജിന്റെ പന്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്കക്കെതിരെ കുല്‍ദീപിനെ പുറത്തിരുത്താൻ കാരണം സൂര്യയുമായുള്ള ഭിന്നത, വെളിപ്പെടുത്തലുമായി മുന്‍ പാക് താരം
ഡ്രൈവിംഗ് ലൈസൻസായിട്ടില്ല, പക്ഷേ 22 ലക്ഷത്തിന്‍റെ കാർ സ്വന്തമാക്കി 14-കാരൻ വൈഭവ് സൂര്യവന്‍ഷി, ടാറ്റയുടെ സമ്മാനം