രോഹിത് എടുക്കുമെന്ന് ഉറപ്പിച്ച ക്യാച്ച്, ഇടയില്‍ ചാടി അലങ്കോലപ്പെടുത്തി റിഷഭ് പന്ത്; ട്രോള്‍

Published : Dec 06, 2024, 04:12 PM ISTUpdated : Dec 06, 2024, 09:27 PM IST
രോഹിത് എടുക്കുമെന്ന് ഉറപ്പിച്ച ക്യാച്ച്, ഇടയില്‍ ചാടി അലങ്കോലപ്പെടുത്തി റിഷഭ് പന്ത്; ട്രോള്‍

Synopsis

ഓസീസ് ബാറ്റിംഗ് ആരംഭിക്കുമ്പോള്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനുള്ള അവസരമുണ്ടായിരുന്നു.

അഡ്‌ലെയ്ഡ്: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ആദ്യ ഓവറുകളില്‍ തന്നെ തിരിച്ചടി നല്‍കാനുള്ള അവസരം നഷ്ടമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത്. അഡ്‌ലെയ്ഡില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യ 180ന് എല്ലാവരും പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (37), ശുഭ്മാന്‍ ഗില്‍ (31), റിഷഭ് പന്ത് (21), ആര്‍ അശ്വിന്‍ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. യശസ്വി ജയ്‌സ്വാള്‍ (0), വിരാട് കോലി (7), രോഹിത് ശര്‍മ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഹര്‍ഷിത് റാണ (0), ജസ്പ്രിത് ബുമ്ര (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് സിറാജ് (4) പുറത്താവാതെ നിന്നു.

തുടര്‍ന്ന് ഓസീസ് ബാറ്റിംഗ് ആരംഭിക്കുമ്പോള്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ നതാന്‍ മക്‌സ്വീനിയുടെ ക്യാച്ച് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് വിട്ടുകളഞ്ഞു. ഏഴാം ഓവറില്‍ ജസ്പ്രിത് ബുമ്രയുടെ പന്തിലാണ് സംഭവം. ബുമ്രയുടെ പന്ത് മക്‌സ്വീനിയുടെ ബാറ്റിലുരസി. തുടര്‍ന്ന് ഡീവിയേറ്റ് ചെയ്ത ബോള്‍ ഫസ്റ്റ് സ്ലിപ്പിലേക്ക്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലേക്കാണ് ബോള്‍ പോയിരുന്നത്. എന്നാല്‍ റിഷഭ് പന്ത് ക്യാച്ചെടുക്കാനുള്ള ശ്രമം നടത്തി. എങ്കിലും ബോള്‍ കയ്യിലൊതുക്കാനായില്ല. ചുരുക്കം പറഞ്ഞാല്‍ ആദ്യ വിക്കറ്റെടക്കാനുള്ള ശ്രമം റിഷഭ് പന്ത് നഷ്ടപ്പെടുത്തി. അപ്പോള്‍ മക്‌സ്വീനിക്ക് അഞ്ച് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ക്യാച്ച് വിട്ടതുമായി ബന്ധപ്പെട്ട് വന്ന ചില പ്രതികരണങ്ങള്‍...

പിന്നീട് ഉസ്മാന്‍ ഖവാജയുടെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. ബുമ്രയുടെ തന്നെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് ഖവാജ മടങ്ങുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ ഒന്നിന് 47 എന്ന നിലയിലാണ്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. ആത്മവിശ്വാസത്തോടെ ബാറ്റ്  ചെയ്ത രാഹുലും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 50 കടത്തി.തുടര്‍ന്ന് 37 റണ്‍സെടുത്ത് നിലയുറപ്പിച്ചെന്നു കരുതിയ രാഹുലിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്ലിപ്പില്‍ നഥാന്‍ മക്‌സ്വീനി പിടികൂടി. പിന്നാലെ ക്രീസിലെത്തിയ കോലി നന്നായി തുടങ്ങിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റാര്‍ക്കിന്റെ പന്തില്‍ അനാവശ്യാമായി ബാറ്റുവെച്ച് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തി. പിന്നാലെ ഗില്ലിനെ, സ്‌കോട് ബോളണ്ട് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യക്ക് 12 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഡിന്നറിന് ശേഷവും ഇന്ത്യയുടെ തകര്‍ച്ച തുടര്‍ന്നു. രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോളണ്ട് ഡിന്നറിന് ശേഷമുള്ള ആദ്യ പ്രഹരമേല്‍പ്പിച്ചു.

സൂര്യകുമാറിന് പോലും രക്ഷയില്ല! അഭിഷേക് ശര്‍മയുടെ അതിവേഗ സെഞ്ചുറിക്ക് മുന്നില്‍ റെക്കോഡുകള്‍ കടപുഴകി

റിഷഭ് പന്ത് (21) പ്രതീക്ഷ നല്‍കിയെങ്കിലും പാറ്റ് കമിന്‍സിന്റെ ബൗണ്‍സറില്‍ വീണു. പിന്നാലെ അശ്വിനും നിതീഷും ചേര്‍ന്ന് 150ന് അടുത്തെത്തിച്ചു. അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ സ്റ്റാര്‍ക്ക് തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഹര്‍ഷിത് റാണയെ (0) ബൗള്‍ഡാക്കിയ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് തികച്ചു. ബുമ്രയെയും സിറാജിനെയും കൂട്ടുപിടിച്ച് നിതീഷ് റെഡ്ഡി പൊരുതിയതോടെ ഇന്ത്യ 180ല്‍ എത്തി. ഒടുവില് നിതീഷിനേയും മടക്കിയ സ്റ്റാര്‍ക്ക് തന്നെ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.

PREV
click me!

Recommended Stories

സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ
തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്