റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയില്‍ നിന്ന് പുറത്ത്, പകരക്കാരനാവാൻ സഞ്ജു ഉള്‍പ്പെടെ 3 പേര്‍

Published : Jan 11, 2026, 08:17 AM IST
Rishabh Pant

Synopsis

ബോളുകൊണ്ട് അടിവയറിന് പരിക്കേറ്റ റിഷഭ് പന്തിന് പരമ്പര പൂര്‍ണമായും നഷ്ടമാകുമെന്നാണ് സൂചന. 

വഡോദര: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ പരിക്ക്. ഇന്ന് തുടങ്ങുന്ന ഏകദിന പമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്നലെ വഡോദരയില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെയാണ് റിഷഭ് പന്തിന് ബോളുകൊണ്ട് അടിവയറിന് പരിക്കേറ്റത്. ബോൾ ദേഹത്തുകൊണ്ട് വേദനകൊണ്ട് പുളഞ്ഞ പന്ത് പിന്നീട് ബാറ്റിംഗ് പരിശീലനം നടത്താതെ കയറിപ്പോയിരുന്നു.

ബോളുകൊണ്ട് അടിവയറിന് പരിക്കേറ്റ റിഷഭ് പന്തിന് പരമ്പര പൂര്‍ണമായും നഷ്ടമാകുമെന്നാണ് സൂചന. പന്തിന്‍റെ പരിക്ക് എത്രമാത്രം ഗൗരവതരമാണെന്നതിനെക്കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിഷഭ് പന്തിന്‍റെ പകരക്കാരനെയും ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെ എല്‍ രാഹുല്‍ ആണ് ഏകദിനങ്ങളിലെ പ്രധാന വിക്കറ്റ് കീപ്പര്‍ എന്നതിനാല്‍ ആദ്യ ഏകദിനത്തിന് മുമ്പ് പന്തിന്‍റെ പകരക്കാരനെ പ്രഖ്യാപിക്കാനിടയില്ലെന്നാണ് കരുതുന്നത്. 2022ലെ കാര്‍ അപകടത്തിനുശേഷം ഇന്ത്യൻ ഏകദിന ടീമില്‍ തിരിച്ചെത്തിയ പന്തിന് ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് പ്ലേയിംഗ് ഇവനില്‍ ഇടം ലഭിച്ചത്.

 

പകരക്കാരന്‍ ആര്

ഇഷാന്‍ കിഷനെയോ മലയാളി താരം സഞ്ജു സാംസണെയോ ധ്രുവ് ജുറെലിനെയോ ആണ് റിഷഭ് പന്തിന്‍റെ പകരക്കാരനായി ഏകദിന ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുള്ളത്. ഇതില്‍ ഇഷാൻ കിഷനും സഞ്ജു സാംസണും ടി20 ലോകകപ്പ് ടീമിന്‍റെ ഭാഗമായതിനാൽ ധ്രുവ് ജുറെലിനെ പകരക്കാരനായി ടീമിലെടുക്കാനാണ് സാധ്യത. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനായി ഏഴ് മത്സരങ്ങളില്‍ നിന്ന് നാലു അര്‍ധസെഞ്ചുറിയും രണ്ട് സെഞ്ചുറിയും ഉള്‍പ്പെടെ 590 റണ്‍സടിച്ച ധ്രുവ് ജുറെല്‍ മിന്നും ഫോമിലാണ്. സഞ്ജു സാംസണാകട്ടെ വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ച രണ്ട് കളികളിലൊന്നില്‍ സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഇടം കൈയനായ പന്തിന് പകരം ഇടം കൈയന്‍ ബാറ്ററെ തന്നെ സെലക്ടര്‍മാർ പരിഗണിച്ചാല്‍ ഇഷാന്‍ കിഷന്‍ ആകും പകരക്കാരനായി ടീമിലെത്തുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഖുഷി ഛില്ലാറിന് സെഞ്ചുറി, അണ്ടർ 15 വനിതാ ഏകദിന ടൂർണമെന്‍റിൽ കേരളത്തെ തകര്‍ത്ത് ഹരിയാന
ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍