ബട്‌ലറെ കൈവിടാൻ ആഗ്രഹിച്ചില്ല, സഞ്ജു രാജസ്ഥാന്‍ വിടാനൊരുങ്ങുന്നത് മാനേജ്മെന്‍റുമായുള്ള ഭിന്നത മൂലമെന്ന് റിപ്പോര്‍ട്ട്

Published : Aug 13, 2025, 10:20 PM IST
IPL 2022, RR vs GT, Gujarat titans vs Rajasthan Royals, Rajasthan Royals vs Gujarat titans, IPL2022 Play-offs, Qualifier 1, TATA IPL2022, Sanju Samson, Jos Buttler

Synopsis

രാജസ്ഥാനുവേണ്ടി ഏഴ് സീസണുകളിലെ 83 മത്സരങ്ങളില്‍ നിന്ന് 3055 റണ്‍സടിച്ച ജോസ് ബട്‌ലറെ കൈവിടാനുള്ള തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു.

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സാംസണിന്‍റെ ടീം മാറ്റം സംബന്ധിച്ച് ഓരോ ദിവസവും പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വൈഭവ് സൂര്യവന്‍ഷി ഓപ്പണറായി തിളങ്ങിയതും റിയാന്‍ പരാഗിന് ടീം മാനേജ്മെന്‍റിലുള്ള സ്വാധീനവും സഞ്ജു ടീം വിടാന്‍ താല്‍പര്യപ്പെടുന്നതിന് പിന്നിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടീം മാനേജ്മെന്‍റുമായുള്ള അഭിപ്രായ ഭിന്നതയും ടീം മാറ്റത്തിന് സഞ്ജുവിനെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. അതിലേറ്റവും പ്രധാനം കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ജോസ് ബട്‌ലറെ നിലനിര്‍ത്തേണ്ടെന്ന രാജസ്ഥാന്‍ ടീം മാനേജ്മെന്‍റിന്‍റെ തീരുമാനമാണെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. 

രാജസ്ഥാനുവേണ്ടി ഏഴ് സീസണുകളിലെ 83 മത്സരങ്ങളില്‍ നിന്ന് 3055 റണ്‍സടിച്ച ജോസ് ബട്‌ലറെ കൈവിടാനുള്ള തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ജോസ് ബട്‌ലര്‍ക്ക് പകരം ഷിമ്രോണ്‍ ഹെറ്റ്മെയറെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ജോസ് ബട്‌ലറെ കൈവിട്ടത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്ന് കഴിഞ്ഞ ഐപിഎല്‍ താരലേലത്തിനുശേഷം സഞ്ജു പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ അത്താഴവിരുന്നിന് ബട്‌ലറെ കണ്ടപ്പോള്‍ ഇപ്പോഴും തനിക്ക് അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് പറഞ്ഞതായി സഞ്ജു പറഞ്ഞിരുന്നു. ഐപിഎല്ലില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിയുമായിരുന്നെങ്കില്‍ ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും കളിക്കാരെ റിലീസ് ചെയ്യുന്ന തീരുമാനം മാറ്റുമായിരുന്നുവെന്നും സഞ്ജു പറഞ്ഞിരുന്നു.

രാജസ്ഥാന്‍ കൈവിട്ട ബട്‌ലറെ മെഗാ താരലേലത്തില്‍ 15.75 കോടി രൂപക്ക് ശുഭ്മാൻ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയിരുന്നു, ഗുജറാത്തിനായി 14 മത്സരങ്ങളില്‍ 538 റണ്‍സടിച്ച് ബട്‌ലര്‍ തിളങ്ങുകയും ചെയ്തു. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറാനുള്ള സഞ്ജുവിന്‍റെ ശ്രമങ്ങള്‍ രാജസ്ഥാന്‍റെ കര്‍ശന നിബന്ധനകളെ തുടര്‍ന്ന് നടക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സഞ്ജുവിനെ കൈവിടുമ്പോള്‍ പകരം നായകന്‍ റുതുരാജ് ഗെയ്ക്‌വാദിനെയും രവീന്ദ്ര ജഡേജയെയും ട്രേഡിലൂടെ കൈമറാണമെന്നാണ് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര