ഹസ്തദാനം ചെയ്യുമെന്ന പ്രതീക്ഷയില്‍ കാത്തുനിന്ന് അഫ്രീദിയും ഉസ്മാന്‍ താരിഖും, തിരിഞ്ഞുപോലും നോക്കാതെ ഇന്ത്യൻ താരങ്ങൾ-വീഡിയോ

Published : Feb 17, 2026, 04:06 PM IST
Shaheen and Tariq

Synopsis

മത്സരത്തിൽ ഇന്ത്യ 61 റൺസിന്‍റെ വിജയം ഉറപ്പാക്കിയതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്‍റെ അവസാന ബാറ്റിംഗ് ജോഡികളായിരുന്ന ഷഹീൻ അഫ്രീദിയും ഉസ്മാൻ താരിഖും ഇന്ത്യൻ താരങ്ങൾക്ക് കൈകൊടുക്കാനായി കുറച്ചുനേരം കാത്തുനിന്നത്.

കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ ജയത്തിന് പിന്നാലെ, ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനം ചെയ്യുമെന്ന പ്രതീക്ഷയില്‍ കാത്തുനിന്ന് പാക് താരങ്ങളായ ഷഹീന്‍ ഷാ അഫ്രീദിയും ഉസ്മാന്‍ താരിഖും. മത്സരം അവസാനിച്ച ശേഷം ഇന്ത്യൻ താരങ്ങൾക്ക് പരസ്പപരം ഹസ്തദാനം അഭിനന്ദിക്കുന്നതിനിടെയാണ് ക്രീസില്‍ നിന്ന് മടങ്ങിയ ഷഹീനും താരിഖും കുറച്ചുദൂരം നടന്നശേഷം ഇന്ത്യൻ താരങ്ങള്‍ക്കായി കാത്തുനിന്നത്. എന്നാല്‍ ഇന്ത്യൻ താരങ്ങളാലും പാക് താരങ്ങളെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ടീം ഇന്ത്യ ഡ്രസിംഗ് റൂമിലേക്ക് മടങ്ങി.

മത്സരത്തിൽ ഇന്ത്യ 61 റൺസിന്‍റെ വിജയം ഉറപ്പാക്കിയതിന് പിന്നാലെയായിരുന്നു പാകിസ്ഥാന്‍റെ അവസാന ബാറ്റിംഗ് ജോഡികളായിരുന്ന ഷഹീൻ അഫ്രീദിയും ഉസ്മാൻ താരിഖും ഇന്ത്യൻ താരങ്ങൾക്ക് കൈകൊടുക്കാനായി കുറച്ചുനേരം കാത്തുനിന്നത്. എന്നാൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യൻ ടീം അംഗങ്ങളും പരസ്പരം വിജയം ആഘോഷിച്ചശേഷം ഒന്നിച്ച് മൈതാനത്തിന് പുറത്തേക്ക് നടന്നു. ഇന്ത്യൻ താരങ്ങള്‍ അവഗണിച്ചതോടെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ അഫ്രീദിയും താരിഖും ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കിയശേഷണ് നടന്നു നീങ്ങിയത്.

കഴിഞ്ഞ ഏഷ്യാ കപ്പ് മുതലാണ് പാക് താരങ്ങളുമായി മൈതാനത്ത് യാതൊരുവിധത്തിലുള്ള സൗഹൃദപ്രകടനങ്ങളും വേണ്ടെന്ന് ഇന്ത്യ കടുത്ത നിലപാടെടുത്തത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചു.

 

പാകിസ്ഥാനോടുള്ള പ്രതിഷേധമെന്ന നിലയിൽ, 2025-ലെ ഏഷ്യാ കപ്പ് മുതലാണ് പാക് താരങ്ങൾക്ക് കൈകൊടുക്കേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചത്. ടോസ് സമയത്തും മത്സരത്തിന് ശേഷവും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഈ നിലപാട് കർശനമായി പാലിച്ചു. എന്നാൽ ഇന്ത്യയുടെ നിലപാട് ക്രിക്കറ്റിലെ മാന്യതക്ക് നിരക്കുന്നതല്ലെന്ന് ചില മുൻ പാക് താരങ്ങൾ വിമർശനം ഉന്നയിച്ചു. ടോസ് സമയത്ത് പാക് നായകൻ സൽമാൻ അലി ആഗയ്ക്ക് കൈകൊടുക്കാതെ സൂര്യകുമാർ യാദവ് തിരിഞ്ഞു നടന്നതും വലിയ വാർത്തയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പേര് പോലെ തന്നെ വെടിക്കെട്ട്!, കിവീസിന്‍റെ 'കിളി പറത്തി' കാനഡയുടെ യുവരാജ്; സെഞ്ചുറി, അടിച്ചെടുത്തത് ലോകകപ്പിലെ അപൂർവ്വ റെക്കോർഡ്
ഇമ്രാൻ ഖാന് അടിയന്തര ചികിത്സ നൽകണം; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപിൽ ദേവും ഗവാസ്കറും ഉൾപ്പെടെയുള്ള 14 ഇതിഹാസങ്ങൾ