ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര

Published : Dec 18, 2025, 12:46 PM IST
Jasprit Bumra Angry

Synopsis

വീഡിയോ പ്രചരിച്ചതോടെ ചിലര്‍ ബുമ്രയുടെ നടപടിയെ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ ബുമ്രയെ ന്യായീകരിച്ചും രംഗത്തെത്തി.

അഹമ്മദാബാദ്: തനിക്കൊപ്പമുള്ള സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. തനിക്കൊപ്പമുള്ള വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുന്ന ആരാധകനോട് ബുമ്ര നിര്‍ത്തിയില്ലെങ്കില്‍ ആ ഫോണ്‍ പിടിച്ചുവാങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാലും കുഴപ്പമില്ലെന്ന് പറഞ്ഞ് വീഡിയോ പകര്‍ത്തുന്നത് തുടര്‍ന്ന ആരാധകന്‍റെ കൈയില്‍ നിന്നാണ് ക്ഷമകെട്ട് ഒടുവില്‍ ബുമ്ര ഫോണ്‍ പിടിച്ചുവാങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ എവിടെ വെച്ച് എടുത്തതാണെന്ന് വ്യക്തമല്ല.

വീഡിയോ പ്രചരിച്ചതോടെ ചിലര്‍ ബുമ്രയുടെ നടപടിയെ വിമര്‍ശിച്ചപ്പോള്‍ മറ്റു ചിലര്‍ ബുമ്രയെ ന്യായീകരിച്ചും രംഗത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന ബുമ്ര ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചശേഷം വ്യക്തിപരമായ കാരണങ്ങളാല്‍ മൂന്നാം ടി20യില്‍ നിന്ന് വിട്ടുനിന്നിരുന്നു. നാലാം ടി20ക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാനായി ബുമ്ര ലക്നോവിലേക്ക് വരുമ്പോൾ വിമാനത്താവളത്തില്‍വെച്ച് ചിത്രീകരിച്ച വീഡിയോ ആണിതെന്നാണ് സൂചന.

മുള്ളന്‍പൂരില്‍ നടന്ന രണ്ടാം ടി20യില്‍ ബുമ്രക്ക് ബൗളിംഗില‍ തിളങ്ങാനായിരുന്നില്ല. നാലോവറില്‍ 45 റണ്‍സ് വഴങ്ങിയെങ്കിലും ബുമ്രക്ക് വിക്കറ്റൊന്നും വീഴ്ത്താനായില്ല. ഇതിന് പിന്നാലെയാണ് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ബുമ്ര ധരംശാലയില്‍ നടന്ന മൂന്നാം ടി20യില്‍ നിന്ന് വിട്ടുനിന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20 മത്സരത്തിനായി ഇന്ത്യൻ ടീം അംഗങ്ങള്‍ക്കൊപ്പം ബുമ്ര ഇന്ന് അഹമ്മദാബാദിലേക്ക് പോകുമെന്നാണ് കരുതുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്.അഞ്ച് മത്സരങ്ങളാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലുമുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ചാമ്പ്യൻസ്' വൈബില്‍ മുംബൈ ഇന്ത്യൻസ്; ആറാം കിരീടം തന്നെ ലക്ഷ്യം, അടിമുടി ശക്തർ
കാത്തിരിപ്പിനൊടുവില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ടി20 നാളെ, സാധ്യതാ ഇലവന്‍