'റം ആണോ അത്'; ബാറ്റിംഗിനിടെ വിരാട് കോലി കുടിച്ച ഡ്രിങ്കിനെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ച

Published : Jan 20, 2026, 11:49 AM IST
Virat Kohli Drinking

Synopsis

മത്സരത്തിന് പിന്നാലെ ബാറ്റിംഗിനിടെ വിരാട് കോലി കുടിച്ച ചെറിയ കുപ്പിയിലെ തവിട്ടുനിറമുള്ള ഡ്രിങ്കിനെക്കുറിച്ചായി ആരാധകര്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ച.

ഇന്‍ഡോര്‍:ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 41 റണ്‍സിന് തോറ്റ് ഇന്ത്യ ഏകദിന പരമ്പര കൈവിട്ടെങ്കിലും സെഞ്ചുറിയുമായി ഇന്ത്യക്കായി പൊരുതിയത് വിരാട് കോലിയായിരുന്നു. 108 പന്തില്‍ 124 റണ്‍സെടുത്ത കോലിക്ക് പക്ഷെ ടീമിനെ ജയത്തിലെത്തിക്കാനായില്ല. കോലിയുടെ വിക്കറ്റ് നഷ്ടമായതോടെയായിരുന്നു മത്സരത്തില്‍ ഇന്ത്യ പരാജയം ഉറപ്പിച്ചത്.

മത്സരത്തിന് പിന്നാലെ ബാറ്റിംഗിനിടെ വിരാട് കോലി കുടിച്ച ചെറിയ കുപ്പിയിലെ തവിട്ടുനിറമുള്ള ഡ്രിങ്കിനെക്കുറിച്ചായി ആരാധകര്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ച. രുചി ഇഷ്ടപ്പെടാതെ വളരെ കഷ്ടപ്പെട്ടാണ് ടീമിന്‍റെ ഫിസിയോ കൊടുക്കുന്ന ചെറിയ കുപ്പിയിലെ ആ ഡ്രിങ്ക് കോലി ഒറ്റവലിക്ക് അകത്താക്കുന്നത്. അതിനുശേഷം പതിവുപോലെ നേന്ത്രപ്പഴം കഴിക്കുകയും മറ്റൊരു എനര്‍ജി ഡ്രിങ്ക് കുടിക്കുകയും ചെയ്യുന്നുണ്ട്.

 

ഇത് കണ്ടതോടെയാണ് കോലി കുടിച്ച ഡ്രിങ്കിനെക്കുറിച്ച് ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ച തുടങ്ങിയത്. ചിലര്‍ അത് റം ആണെന്നും മറ്റു ചിലര്‍ വാറ്റാണെന്നും വരെ സംശയിച്ചു. എന്നാല്‍ വിരാട് കോലി കുടിച്ച ഡ്രിങ്ക് എന്താണെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും ശരീരത്തിലെ ഊര്‍ജ്ജ നഷ്ടം കുറക്കാനുള്ള പിക്കിള്‍ ജ്യൂസ് ഷോട്ട് ആണ് അതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ശരീരത്തിലെ പെട്ടെന്നുള്ള ഊര്‍ജ്ജനഷ്ടം പരിഹരിക്കാനായാണ് കായിക താരങ്ങള്‍ മത്സരങ്ങള്‍ക്കിടെ പിക്കിള്‍ ജ്യൂസ് ഷോട്ട് കുടിക്കുന്നത്. ഇതുവഴി ശരീരത്തിലെ ഊര്‍ജ്ജനഷ്ടവും തളര്‍ച്ചയും കുറക്കുന്നതിനൊപ്പം പേശിവലിവ് അടക്കമുള്ള പരിക്കുകൾ ഒരു പരിധിവരെ ഒഴിവാക്കാനും കഴിയും.

ക്രിക്കറ്റ്, ഫടു്ബോള്‍, ടെന്നീസ് താരങ്ങളെല്ലാം ശരീരത്തിലെ ഊര്‍ജ്ജനഷ്ടവും നിര്‍ജ്ജലീകരണവും തടയാൻ ഇത്തരത്തില്‍ പിക്കിള്‍ ജ്യൂസ് ഷോട്ടുകള്‍ മത്സരങ്ങള്‍ക്കിടെ കുടിക്കാറുണ്ട്. മത്സരത്തിനിടെ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ് നഷ്ടം കുറക്കാനായി കായികതാരങ്ങള്‍ നേന്ത്രപ്പഴം കഴിക്കുന്നതും പതിവാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ഇന്ത്യൻ ഓപ്പണറായ യശസ്വി ജയ്സ്വാളും വിരാട് കോലി കുടിച്ചതുപോലെയുള്ള പിക്കിള്‍ ജ്യൂസ് ഷോട്ട് കുടിക്കുന്നത് ആരാധകര്‍ കണ്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിരമിക്കല്‍ ഒരുപാട് അകലയല്ല! രവീന്ദ്ര ജഡേജയുടെ ഏകദിന കരിയര്‍ അവസാനത്തിലേക്കോ?
'അനുഷ്കയെ അങ്ങനെ വിളിക്കരുതെന്ന് കോലി ആവശ്യപ്പെട്ടു', അനുഭവം പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം