'ആ പോരാട്ടത്തിനായി ഞങ്ങള്‍ ഇപ്പോഴേ റെഡിയാണ്', ലോകകപ്പിലെ ആവേശപ്പോരിന് മുമ്പ് പാകിസഥാന് മുന്നറിയിപ്പുമായി തിലക് വര്‍മ

Published : Feb 11, 2026, 08:02 PM IST
Tilak Varma

Synopsis

ഞങ്ങൾ പാകിസ്ഥാനെ നേരിടാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. കളി നടക്കുമെന്ന വാർത്ത വന്നപ്പോൾ തന്നെ ടീം അംഗങ്ങളെല്ലാം വലിയ സന്തോഷത്തിലാണ്

ദില്ലി: ടി20 ലോകകപ്പില്‍ 15-ന് കൊളംബോയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിനായി ഇന്ത്യൻ ടീം പൂർണ്ണ സജ്ജമാണെന്ന് യുവതാരം തിലക് വർമ്മ. പാകിസ്ഥാനെതിരായ മത്സരത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ നീങ്ങിയതോടെ ടീം ഏറെ ആവേശത്തിലാണെന്നും ഏത് വെല്ലുവിളിയും നേരിടാൻ തങ്ങൾ തയ്യാറാണെന്നും തിലക് നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഞങ്ങൾ പാകിസ്ഥാനെ നേരിടാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. കളി നടക്കുമെന്ന വാർത്ത വന്നപ്പോൾ തന്നെ ടീം അംഗങ്ങളെല്ലാം വലിയ സന്തോഷത്തിലാണ്. ഞങ്ങൾ ഇതിനകം തന്നെ ആ പോരാട്ടത്തിനായി തയ്യാറെടുത്ത് കഴിഞ്ഞു- തിലക് വർമ്മ പറഞ്ഞു.

അഭിഷേക് ശർമ്മയുടെയും ജസ്പ്രീത് ബുമ്രയുടെയും ആരോഗ്യനിലയെക്കുറിച്ചും തിലക് അപ്ഡേറ്റ് നൽകി. വയറിലെ അണുബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഭിഷേക് ശർമ്മയെ ഇന്ന് ഡിസ്ചാർജ് ചെയ്തു. എങ്കിലും നമീബിയക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന കാര്യത്തിൽ നാളെ മാത്രമേ അന്തിമ തീരുമാനമെടുക്കൂ.

പനി ബാധിച്ചിരുന്ന ജസ്പ്രീത് ബുമ്ര സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹത്തിന് ഒരു ദിവസത്തെ കൂടി വിശ്രമം നൽകി നമീബിയക്കെതിരെ കളിപ്പിക്കണോ അതോ വിശ്രമം അനുവദിക്കണോ എന്ന് ടീം മാനേജ്‌മെന്‍റ് തീരുമാനിക്കും. പാകിസ്ഥാനെതിരായ വലിയ മത്സരത്തിന് മുൻപ് താരങ്ങളുടെ ഫിറ്റ്‌നസ് ഇന്ത്യയ്ക്ക് അതീവ പ്രധാനമാണ്.

സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ടീം നമീബിയയെക്കാൾ കരുത്തരാണെങ്കിലും ടി20 ഫോർമാറ്റിൽ ആരെയും നിസ്സാരക്കാരായി കാണാൻ കഴിയില്ലെന്ന് തിലക് ഓർമ്മിപ്പിച്ചു. ടി20 എന്നത് ചെറിയ ഫോർമാറ്റാണ്, ഇവിടെ എന്ത് വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് തന്നെ ഒരു ടീമിനെയും ഞങ്ങൾ കുറച്ചു കാണില്ല. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നമീബിയക്കെതിരെ പുറത്തെടുക്കും. പരിക്കിൽ നിന്ന് മോചിതനായി ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും ടീമിനായി ഏത് റോളിലും സംഭാവന നൽകാൻ താൻ തയ്യാറാണെന്നും തിലക് വർമ്മ കൂട്ടിചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബുമ്രയുടെ തീപാറും യോർക്കറില്‍ അടിതെറ്റി വീണ് ഇഷാൻ കിഷൻ, പാക് പോരിന് മുമ്പ് ഇന്ത്യക്ക് വീണ്ടും ആശങ്ക
ലോകകപ്പില്‍ ആദ്യം, ടി20 ചരിത്രത്തില്‍ തന്നെ മൂന്നാം തവണ, ഇരട്ട സൂപ്പർ ഓവറില്‍ രണ്ട് തവണയും കണ്ണീര്‍ കുടിച്ചത് അഫ്ഗാന്‍