
ഇടുക്കി : ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി രണ്ട് പേരെ കട്ടപ്പന പൊലീസ് പിടികൂടി. ചെന്നൈയിൽ നിന്നും മൂവാറ്റു പുഴയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് പണം പൊലീസ് പിടികൂടിയത്. കാറിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്.
തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കോടികളുടെ കള്ളപ്പണം കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു കോടി രണ്ടര ലക്ഷം രൂപയുമായി വന്ന വാഹനം കട്ടപ്പന ഡിവൈഎസ് പി വി എ നിഷാദ് മോൻറെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. പുളിയന്മലക്കു സമീപം വച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി പ്രതീഷ്, മുവാറ്റുപുഴ സ്വദേശി ഷബീർ എന്നിവരെയും കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ സ്വദേശിയായ നൗഷാദ് എന്നയാൾക്ക് കൈമാറാനായി ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന പണമാണിതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ നൽകിയ മൊഴി. കാറിനുള്ളിൽ പ്ലാറ്റ്ഫോമിനടിയിൽ രഹസ്യ അറ നിർമ്മിച്ച് ഇതിനുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
മഞ്ചേശ്വരത്ത് ബസിൽ നിന്നും 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
പിടിയിലായ ഷബീറും പ്രതീഷും മുമ്പും ഇത്തരത്തിൽ പണം കടത്തിയിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചിച്ചുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിലുൾപ്പെട്ട മറ്റംഗങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും, ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. പണം പിടികൂടിയതിനെ തുടർന്ന് നൌഷാദിൻറെ മൂവാറ്റുപുഴയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി.
പ്രവാസി യുവാവ് ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു
വിവരാവകാശ ലംഘനം നടത്തിയ കൊച്ചി കോർപ്പറേഷന് 25,000 രൂപ പിഴ
കൊച്ചി : വിവരാവകാശ ലംഘനം നടത്തിയ കൊച്ചി കോർപ്പറേഷന് സംസ്ഥാന വിവരാവകാശ കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചു. വിവരാവകാശ നിയമം പ്രകാരം നൽകിയ ചോദ്യത്തിന് സമയബന്ധിതമായി മറുപടി നൽകുന്നതിൽ വീഴ്ച്ച വരുത്തിയ കൊച്ചി കോർപ്പറേഷൻ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ ഹയറുന്നിസയ്ക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ 25,000 രൂപ പിഴ ശിക്ഷ വിധിച്ചത്.
പള്ളുരുത്തി സ്വദേശി പി.എം ധനീഷിന്റെ വീടിനോട് ചേർന്ന് കോണം സ്വദേശി മുരളി എന്നയാൾ നടത്തിയ അനധികൃത നിർമ്മാണം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ വിവരാവകാശ ഓഫീസറോ അപ്പീൽ അധികാരിയോ തയ്യാറായില്ല. ഹിയറിംഗിൽ വിവരാവകാശ ഓഫീസർ നിയമം ലംഘിച്ചതായും, കുറ്റകരമായ അനാസ്ഥ കാട്ടിയതായും കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് വിവരാവകാശ കമ്മീഷണർ ഡോ.കെ.എൽ വിവേകാനന്ദൻ പിഴ വിധിച്ചത്. ശിക്ഷിക്കപ്പെട്ട ഹയറുന്നിസ തുക ട്രഷറിയിൽ അടച്ചു രസീത് കമ്മീഷനിൽ നൽകുകയും ചെയ്തു.