
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹോബയില്‍ കൂട്ടബലാത്സംഗം ചെയ്ത് 16കാരിയെ കൊലപ്പെടുത്തിയതായി പരാതി. മൂന്ന് പേര്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന പരാതി ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച പെണ്‍കുട്ടി. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടി തിരിച്ചുവന്നില്ല. പിറ്റേദിവസം മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റാരോപിതര്‍ അറസ്റ്റിലായി.
പെണ്‍കുട്ടിയെ പ്രദേശത്തെ ചിലര്‍ ശല്യപ്പെടുത്തിയെന്നും ബലാത്സംഗം ചെയ്ത ശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്നും കുടുംബം ആരോപിച്ചു. ഭൂര, തരുണ്‍, ഭൂപേന്ദ്ര എന്നിവരാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, ദലിത് പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. സംഭവം അന്വേഷിക്കുകയാണെന്ന് സീനിയര്‍ പൊലീസ് ഓഫിസര്‍ ആര്‍എസ് ഗൗതം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam