കൊച്ചിയിൽ യുവതിക്ക് നടുറോഡിൽ വെട്ടേറ്റു, അക്രമി ബൈക്കിൽ രക്ഷപ്പെട്ടു 

Published : Dec 03, 2022, 12:32 PM ISTUpdated : Dec 03, 2022, 03:51 PM IST
കൊച്ചിയിൽ യുവതിക്ക് നടുറോഡിൽ വെട്ടേറ്റു, അക്രമി ബൈക്കിൽ രക്ഷപ്പെട്ടു 

Synopsis

രണ്ട് പെൺകുട്ടികൾ നടന്ന് പോകുമ്പോൾ ബൈക്കിലെത്തിയ ആക്രമി വെട്ടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി വിശദീകരിച്ചത്. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

കൊച്ചി: കൊച്ചിയിൽ പട്ടാപ്പകൽ കാൽനട യാത്രക്കാരിക്ക് നടുറോഡിൽ വെച്ച് വെട്ടേറ്റു. കൊച്ചിയിലെ ഒരു ബ്ലൂട്ടിപാ‍ര്‍ലറിലെ ജീവനക്കാരിയും ബംഗാൾ സ്വദേശിയുമായ സന്ധ്യക്കാണ് വെട്ടേറ്റത്. മുൻ ആണ്‍സുഹൃത്ത് പിന്തുടർന്ന് വന്ന് ഇവരെ  ആക്രമിക്കുകയായിരുന്നു. വെട്ടിക്കരിക്കേൽപ്പിച്ച ശേഷം ആക്രമി ബൈക്കിൽ രക്ഷപ്പെട്ടു.

ഇന്ന് പതിനൊന്ന് മണിയോട് കലൂർ ആസാദ് റോഡിൽ വെച്ചാണ് സംഭവം. രാവിലെ പതിനൊന്ന് മണിക്ക് കലൂരിലെ ആസാദ് റോഡിലായിരുന്നു ആക്രമണം. കൊച്ചിയിൽ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന ബംഗാൾ സ്വദേശി സന്ധ്യ സുഹൃത്തിനൊപ്പം നടന്നുവരികയായിരുന്നു. പിന്നാലെ വന്ന ബംഗാൾ സ്വദേശിയായ ഫറൂഖ് സന്ധ്യയെ തടഞ്ഞ് നിർത്തി.  ഇരുവരും തമ്മിൽ  വാക്കേറ്റമായി. പിന്നാലെയായിരുന്നു ആക്രമണം. ആളുകൾ  കൂടിയതോടെ ആയുധം ഉപേക്ഷിച്ച ഫറൂഖ് രക്ഷപ്പെട്ടു. സന്ധ്യയെ  ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും മുമ്പ് ഒരുമിച്ച് ജോലിചെയ്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇടറോഡിൽ നിന്നും രക്ഷപ്പെട്ട ഫറൂഖ് എങ്ങോട്ടാണ് പോയതെന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. കൊല്ലത്ത് നിന്ന് വന്ന ഫറൂഖിനെ കൊച്ചിയിൽ നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും നോർത്ത് പൊലീസ് അന്വേഷിക്കുകയാണ്. 

വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേന; തന്ത്രപൂ‍ർവം കൈകഴുകാൻ സർക്കാർ നീക്കം, ആവശ്യപ്പെട്ടത് അദാനിയെന്ന് നിലപാട്

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍