
അഹമ്മദാബാദ് : ഗുജറാത്തിൽ സൈബർ പൊലീസ് ഉദ്യോഗസ്ഥർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് നടത്തിയ തട്ടിപ്പ് പുറത്ത്. മരവിപ്പിക്കപ്പെട്ട അക്കൗണ്ടുകൾ തിരികെ കിട്ടാൻ കൈക്കൂലി ആവശ്യപ്പെടുന്നതാണ് രീതി. കേരളത്തിൽ താമസമാക്കിയ ഒരാളുടെ പരാതിയിൽ മൂന്നു പോലീസുകാർക്ക് എതിരെ കേസ് എടുത്തു. വിവിധ ബാങ്കുകളിലായി മൂന്നൂറോളം അക്കൗണ്ടുകളാണ് പ്രതികൾ മരവിപ്പിച്ചത്. ഇഡിയിൽ നിന്ന് രഹസ്യ വിവരം കിട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ആളുകളിൽ നിന്ന് പണം തട്ടിയത്.
മരവിപ്പിച്ച പാട്ടുകൾ സാധാരണ നിലയിലാക്കാൻ 25 ലക്ഷം രൂപ വരെയാണ് പ്രതികൾ ആവശ്യപ്പെട്ടത്. ജുഗാനദ്ദിലെ സൈബർ വിഭാഗത്തിലെ രണ്ട് ഇൻസ്പെകടർമാരും ഒരു എഎസ്ഐയുമാണ് പ്രതികൾ. പ്രതികളുടെ ഭീഷണി നേരിടേണ്ടി വന്ന കാർത്തിക് ബന്ധാരി എന്നയാളാണ് ഐജിക്ക് പരാതി നൽകിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വ്യാപക തട്ടിപ്പ് പുറത്തായത്.പരാതിക്കാരൻ കേരളത്തിലാണ് താമസമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
മലദ്വാരത്തിൽ എയര്‍ കംപ്രസര്‍ ഉപയോഗിച്ച് ശക്തമായി കാറ്റടിച്ച് കയറ്റി കൊല്ലാൻ ശ്രമം: യുവാവ് പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam