
തിരുവനന്തപുരം: പള്ളിക്കൽ കൊലപാതകത്തില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നാല്‍പ്പത്തിയഞ്ചുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കാട്ടുപുതുശേരി സ്വദേശി മുജീബ് ഇന്നലെ അര്‍ധരാത്രിയാണ് പിടിയിലായത്. പ്രതിയുടെ ഭാര്യയുമായി കൊല്ലപ്പെട്ട ഷിബുവിന് (ഷിഹാബുദ്ദീൻ) ബന്ധമുണ്ടായിരുന്നുവെന്നാരോപിച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്.
കൊല്ലം വെളിനല്ലൂർ സ്വദേശി ഷിബു എന്ന് വിളിക്കുന്ന 45 വയസ്സുള്ള ഷിഹാബുദ്ദീൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ബന്ധുവായ മുജീബ്, ഷിബുവിനെ കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിലേക്കുള്ള വഴിയില്‍ കാത്തുനിന്നശേഷം കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. രാത്രി തന്നെ നടത്തിയ വ്യാപക തെരച്ചിലിനിടയിലാണ് പ്രതിയെ കണ്ടെത്തിയത്.
പിറകിലേക്ക് എടുക്കവേ നിയന്ത്രണം വിട്ട് മതിൽ തകർത്ത് ലോറി കുളത്തിലേക്ക് വീണു, ഡ്രൈവറെ രക്ഷപ്പെടുത്തി
സംഭവസ്ഥലത്തു നിന്നും ഏകദേശം ഒരു കിലോമീറ്റർ മാറിയുള്ള ക്രഷർ യൂണിറ്റിന് സമീപത്തെ പൊന്തക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മുജീബിന്‍റെ ഭാര്യയുമായി ഷിബുവിന് അടുപ്പമുണ്ടായിരുന്നുവെന്ന സംശയത്താലാണ് കുത്തിയത്. പ്രതിയെ ഇന്ന് തെളിവെടുപ്പിനായി എത്തിച്ചു. തുടര്‍ന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam