
പൂനെ: പേരിനൊപ്പം ഭായ് എന്ന് ചേർത്ത് വിളിക്കാത്തതിൽ പ്രകോപിതനായി 20 വയസ്സുകാരനെ മർദ്ദിച്ച് യുവാവും സംഘവും. കൂട്ടമായി മർദ്ദിച്ചതിന് പിന്നാലെ നിലത്തേക്കെറിഞ്ഞ ബിസ്കറ്റ് നിർബന്ധപൂർവ്വം കഴിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൂനെ ജില്ലയിലെ ചിൻച്വാദിലാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യാഴാഴ്ച പറഞ്ഞു.
പ്രതികളിലൊരാളെ പേര് വിളിച്ചതിനെ പ്രകോപിതനായാണ് 20കാരനെ മർദ്ദിച്ചത്. ഭായ് എന്ന് കൂട്ടി വിളിക്കാത്തതാണ് പ്രതിയെ ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 20 കാരനെ പ്രതികളിലൊരാൾ ബെൽറ്റുകൊണ്ട് അടിക്കുന്നതും മറ്റുള്ളവർ അതിനൊപ്പം ചേരുന്നതുമായി വീഡിയോ പുറത്തുവന്നിട്ടുണ്ട്. മർദ്ദിക്കുന്നതോടൊപ്പം ഇവർ ബിസ്കറ്റ് നിലത്തേക്ക് വലിച്ചെറിയുകയും അത് നിലത്തുനിന്നെടുത്ത് കഴിക്കാൻ യുവാവിനെ നിർബന്ധിക്കുകയും ചെയ്യുന്നുണ്ട്.
ചൊവ്വാഴ്ചയാണ് ക്രൂരമായ സംഭവം നടന്നത്. വീഡിോ പ്രചരിച്ചതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്തവരുൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam