
തെലങ്കാന: തെലങ്കാനയിലെ ഭൂപാൽപ്പള്ളി ജില്ലയിൽ നാലുവയസ്സുള്ള പെൺകുട്ടിയെ ബന്ധു തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയതായി പൊലീസ് റിപ്പോർട്ട്. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ ആണ് ബന്ധു എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. കോനാംപേട്ട് ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മുപ്പത്തിയാറ് വയസ്സുള്ള ബന്ധു വീടിനുള്ളിൽ കടന്ന് കുട്ടിയെ എടുത്തുകൊണ്ട് പുറത്ത് പോകുകയായിരുന്നു.
ബുധനാഴ്ച രാവിലെ അമ്മ ഉണർന്ന് നോക്കിയപ്പോൾ പെൺകുട്ടിയെ കാണാനില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ തൊട്ടടുത്തുള്ള പരുത്തിപ്പാടത്ത് നിന്നും കണ്ടെത്തി. പെൺകുട്ടി തന്നെയാണ് തനിക്ക് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തിയത്. പീഡനത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വൈദ്യപരിശോധനയ്ക്കായി കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചതായും പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം ബന്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam