
റാഞ്ചി: അഞ്ച് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ വൈദികൻ ഉൾപ്പടെ നാല് പേർ കുറ്റക്കാരാണെന്ന് കോടതി. ജാർഖണ്ഡിലെ ഖുതി ജില്ലയിലാണ് സംഭവം. അഡീഷണൽ ജില്ലാ ജഡ്ജിയാണ് വൈദികൻ അൽഫോൻസോ ഉൾപ്പടെ നാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സർക്കാർ പദ്ധതികളെ കുറിച്ച് ബോധവത്ക്കരണം നടത്തുന്ന നാടകം അവതരിപ്പിക്കുന്നതിനു വേണ്ടി അർക്കി എന്ന സ്ഥലത്ത് പോകവേയാണ് പെൺകുട്ടികൾ ചൂഷണത്തിന് ഇരയായത്. തുടർന്ന് പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അൽഫോൻസോയെയും മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam