
പാട്ന : ട്യൂഷൻ കഴിഞ്ഞ് കോച്ചിംഗ് സെന്ററിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിനാറുകാരിക്ക് നേരെ വെടിവെപ്പ്. ബുധനാഴ്ച രാവിലെ ബീഹാറിലെ പാട്‌നയിലാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞു. പട്‌നയിലെ ബയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിപാറ പ്രദേശത്താണ് സംഭവം നടന്നത്.
ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ട്യൂഷൻ ക്ലാസ് കഴിഞ്ഞ് രാവിലെ 8.00 മണിയോടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നിലൂടെ വന്ന ആൾ പെൺകുട്ടിയുടെ കഴുത്തിൽ വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടിയെ സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ആക്രമണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam