'നോട്ട് ബുക്ക് തരാം'; മുൻ കാമുകിയെ കൊലപ്പെടുത്തി, മൃതദേഹം കോളേജ് ക്യാമ്പസിൽ ഒളിപ്പിച്ചു, യുവാവ് പിടിയിൽ

Published : May 04, 2023, 10:57 AM ISTUpdated : May 04, 2023, 10:59 AM IST
'നോട്ട് ബുക്ക് തരാം'; മുൻ കാമുകിയെ കൊലപ്പെടുത്തി, മൃതദേഹം കോളേജ് ക്യാമ്പസിൽ  ഒളിപ്പിച്ചു, യുവാവ് പിടിയിൽ

Synopsis

ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവ് യുവതിയെ ചോദ്യം ചെയ്തു. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.

മെഹ്‌സാന: ഗുജറാത്തിൽ യുവാവ് മുൻ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോളേജ് ക്യാമ്പസിൽ ഒളിപ്പിച്ചു.  മെഹ്‌സാന ജില്ലയിലെ വദസ്മയിലുള്ള ഒരു ഫാർമസി കോളേജ് വിദ്യാർത്ഥിനിയെ ആണ് അതേ കോളേജിലെ വിദ്യാർത്ഥിയായ യുവാവ് കൊലപ്പെടുത്തിയത്. ഏപ്രിൽ 28നാണ് സംഭവം. യുവതിയെ കാണാതായതോടെ നടത്തിയ തെരച്ചിലിനൊടുവിൽ ഏപ്രിൽ 29ന്  കോളേജ് ക്യാമ്പസിനുള്ളില്‍ പുതിയതായി നിർമ്മിക്കുന്ന ലാബോറട്ടറി കെട്ടിടത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.

യുവാവും യുവതിയും തമ്മിൽ നേരത്തേ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഒന്നര വർഷം മുമ്പ് പെണ്‍‌കുട്ടി യുവാവുമായുള്ള ബന്ധം ഉപേക്ഷിച്ചു. പിന്നീട്  യുവതി മറ്റൊരു യുവാവുമായി സൌഹൃദത്തിലായിരുന്നു. ബന്ധം വേർപെട്ടതിലും മുൻ കാമുകി മറ്റൊരാളുമായി സംസാരിക്കുന്നതിലും യുവാവ് പ്രകോപിതനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 28ന് നേരത്തെ വാങ്ങിയിരുന്ന നോട്ടുബുക്ക് നൽകാമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ കോളേജ്  ക്യാമ്പസിന്‍റെ ഒറ്റപ്പെട്ട ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 

ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവാവ് യുവതിയെ ചോദ്യം ചെയ്തു. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ പ്രതി പെണ്‍കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം വലിച്ചിഴച്ച് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ ഒളിപ്പിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. കാണാതാകുന്നതിന് മുമ്പ് പെൺകുട്ടിയുമായി യുവാവ് സംസാരിക്കുന്നതിന്‍റെ  സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയയ യുവാവിനെ സ്വദേശമായ വൽസാദ് ജില്ലയിൽ നിന്നാണ് പൊലീസ് പിടികൂടിയത്, ചോദ്യം ചെയ്യലിൽ പ്രതി താനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും വിശദമായ അന്വേഷമം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Read More : 'മന്ത്രവാദ കേന്ദ്രത്തിൽ കരച്ചിലും ബഹളവും'; ജയിലിലായിട്ടും മാറ്റമില്ല, ശോഭയും കൂട്ടാളിയും കുടുങ്ങിയത് ഇങ്ങനെ...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ
ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍