കില്ല സുബ്ബറാവു ഒടുവിൽ പിടിയിൽ, സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ മുഖ്യപ്രതി

Published : Mar 04, 2023, 09:37 PM IST
കില്ല സുബ്ബറാവു ഒടുവിൽ പിടിയിൽ, സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ മുഖ്യപ്രതി

Synopsis

ഇരുപത്തിയഞ്ച് കോടിയിലേറെ രൂപ വിലരുന്ന ഹാഷിഷ് ഓയില്‍ കടത്തിയ സംഘത്തിലെ സൂത്രധാരന്‍ ആണ് സുബ്ബറാവു. 

തൃശൂർ : സംസ്ഥാനത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ കടത്ത് കേസിലെ മുഖ്യ പ്രതിയെ ഒരു വര്‍ഷത്തിന് ശേഷം കൊരട്ടി പൊലീസ് പിടികൂടി. ആന്ധ്ര സ്വദേശി കില്ല സുബ്ബറാവുവിനെയാണ് കൊരട്ടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് രണ്ടാം തിയതിയാണ് കാറിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിലായത്. ഇരുപത്തിയഞ്ച് കോടിയിലേറെ രൂപ വിലരുന്ന ഹാഷിഷ് ഓയില്‍ കടത്തിയ സംഘത്തിലെ സൂത്രധാരന്‍ ആണ് സുബ്ബറാവു. 

കഴിഞ്ഞ ഒരു വര്‍ഷമായി സുബ്ബറാവുവിന് വേണ്ടി പൊലീസ് അന്വേഷണത്തിലായിരുന്നു. നിരവധി തവണ അന്വേഷണ സംഘം ആന്ധ്രപ്രദേശില്‍ പ്രതിക്കായി പോയിട്ടുണ്ടെങ്കിലും മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ രാജമുദ്രി പോലുള്ള മലകളിലും മറ്റും കയറി രക്ഷപ്പെടുകയായിരുന്നു. അവിടേയും നിരവധി കഞ്ചാവുകേസുകളിലെ പ്രതിയാണിയാള്‍.

ഫോണ്‍ കോളുകളും ബാങ്ക് ഇടപാടുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ നിന്ന് പ്രതിയെ പിടികൂടിയത് വലിയ ബിദ്ധിമുട്ടിയായിരുന്നു .ആന്ധ്ര പൊലീസിന്റെ കൂടി സഹകരണത്തോടെയാണ് പ്രതിയെ അവിടെ പോയി കസ്റ്റിഡയിലെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് പണം നല്‍കുന്നവരും, ഇടനിലക്കാരുമടക്കം ആകെ ഒന്‍പതുപേര്‍  പിടിയിലായിട്ടുണ്ട്. 

കൊരട്ടി എസ് ഐ മുഹമ്മദ് ഷിഹാബ് കുട്ടശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം ആന്ധ്രപ്രദേശില്‍ പോയി പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കുടുതല്‍ അന്വേഷണത്തിനായി പ്രതിയെ പോലീസ് ക്‌സറ്റഡിയില്‍ വാങ്ങുമെന്ന് എസ് എച്ച് ഒ ബി കെ അരുണ്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്