ഹൈദരാബാദ് സ്വദേശിയെ ലണ്ടനില്‍ തലയറുത്ത് കൊലപ്പെടുത്തി

Published : May 10, 2019, 05:16 PM ISTUpdated : May 10, 2019, 05:26 PM IST
ഹൈദരാബാദ് സ്വദേശിയെ ലണ്ടനില്‍ തലയറുത്ത് കൊലപ്പെടുത്തി

Synopsis

നദീമുദ്ദീനൊപ്പം ജോലി ചെയ്യുന്ന പാകിസ്താന്‍ സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നില്ലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. 

ലണ്ടന്‍: ഹൈദരാബാദ് സ്വദേശിയായ യുവാവിനെ ലണ്ടനിലെ മാളില്‍വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. മുഹമ്മദ് നദീമുദ്ദീന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വെല്ലിങ്ടണ്‍ സ്ട്രീറ്റിലെ  ടെസ്കോ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ നദീമുദ്ദീനെ പാര്‍ക്കിങ് ഏരിയയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജോലി സമയം കഴിഞ്ഞിട്ടും നദീമുദ്ദീന്‍ വീട്ടിലെത്താതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പാര്‍ക്കിങ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ സുരക്ഷ ജീവനക്കാരന്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. 

ബിരുദത്തിന് ശേഷം 2012ലാണ് നദീമുദ്ദീന്‍ ലണ്ടനിലെത്തിയത്. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് കയറി. പിന്നീട് കുടുംബവും ലണ്ടനിലേക്ക് പോയി. 25 ദിവസങ്ങള്‍ക്ക് മുമ്പാണ് നദീമുദ്ദീന്‍റെ ഗര്‍ഭിണിയായ ഭാര്യ ലണ്ടനില്‍ എത്തിയത്. ഇവര്‍ ഡോക്ടറാണ്.  ബ്രിട്ടനിലെ നിയമമനുസരിച്ച് ഇവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാനാകില്ല. നദീമുദ്ദീന്‍റെ മൃതദേഹം ലണ്ടനില്‍ സംസ്കരിക്കും. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലെ അടുത്ത ബന്ധുക്കള്‍ ലണ്ടലിലേക്ക് പോകും. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെയും തെലങ്കാന സര്‍ക്കാറിന്‍റെയും സഹായം തേടിയിട്ടുണ്ട്. 
ഇതേ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പാകിസ്താന്‍ സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നില്ലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം