വിദ്യാർത്ഥിനിയെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ കാണിച്ചു, കേരള ബാങ്ക് ജീവനക്കാരന്‍ അറസ്റ്റിൽ

Published : Jan 23, 2024, 03:08 PM IST
വിദ്യാർത്ഥിനിയെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ കാണിച്ചു, കേരള ബാങ്ക് ജീവനക്കാരന്‍ അറസ്റ്റിൽ

Synopsis

ഡിസംബർ 19നായിരുന്നു സംഭവം. വളയം പൊലീസ് കേസ് എടുത്തതോടെ പ്രതി ഒളിവിൽ പോയി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെ തുടർ‍ന്ന് ദീപക് സുരേഷ് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

നാദാപുരം: അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ചെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ ബാങ്ക് ജീവനക്കാരൻ കോഴിക്കോട് അറസ്റ്റിൽ. നാദാപുരം പാറക്കടവ് കേരള ബാങ്കിലെ ജീവനക്കാരൻ ദീപക് സുരേഷിനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്. സഹപാഠിക്കൊപ്പം ബാങ്കിലെത്തിയപ്പോൾ അശ്ലീല ദൃശ്യങ്ങൾ കാണിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി.

ഡിസംബർ 19നായിരുന്നു സംഭവം. വളയം പൊലീസ് കേസ് എടുത്തതോടെ പ്രതി ഒളിവിൽ പോയി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെ തുടർ‍ന്ന് ദീപക് സുരേഷ് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. ദീപകിന്‍റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം അങ്കമാലി പാറക്കടവിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ ഭർത്താവ് ഒളിവിൽ തുടരുകയാണ്. 38 വർഷം മുന്പ് വിവാഹം കഴിച്ച ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. കഴിഞ്ഞ ദിവസമാണ് ലളിതയെ ഭർത്താവ് ബാലൻ കൊന്നത്. മരപ്പണി ചെയ്തിരുന്ന ബാലൻ ഇരുപത് വർഷം മുന്പ് ലളിതയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. 

അക്കാലത്ത് ജയിലിൽ പോയതുമാണ്. തിരിച്ചുവന്ന ബാലനും ലളിതയും രണ്ടുമക്കളും പിന്നീട് ഒരുമിച്ച് താമസവും തുടങ്ങി. എന്നാൽ ദന്പതികൾ തമ്മിൽ വഴക്ക് തുടർന്നു. കഴിഞ്ഞ ദിവസം മകൻ പുറത്തുപോയ സമയത്താണ് ബാലൻ കഴുത്തിൽ തുണി മുറുക്കി ലളിതയെ കൊലപ്പെടുത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാണം കെടുത്താൻ ശ്രമിച്ചാൽ ബലാത്സംഗം ചെയ്യുക', ദീപകിന്റെ ആത്മഹത്യയിൽ ബലാല്‍സംഗ ആഹ്വാനവുമായി ബിജെപി സ്ഥാനാർത്ഥി
പ്രാർത്ഥനയ്ക്കിടെ പള്ളിയിലെത്തിയത് സായുധ സംഘം, നൈജീരിയയിൽ വീണ്ടും തട്ടിക്കൊണ്ട് പോവൽ