
വിര്‍ജീനിയ: സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയിലേക്ക് ഒളിഞ്ഞ് നോക്കുന്നതിനിടയില്‍ സീലിങ്ങില്‍ നിന്ന് താഴെ വീണ് 41കാരന്‍. ജിമ്മിന്‍റെ സീലിങ്ങില്‍ നിന്നാണ് പത്ത് അടിയിലേറെ ഉയരത്തില്‍ നിന്ന് ബ്രയാന്‍ ആന്റണി ജോണ്‍ എന്നയാള്‍ വീണത്. ജിമ്മിലെത്തിയ യുവതി വസ്ത്രം മാറാനായി ലോക്കര്‍ റൂമില്‍ കയറിയ സമയത്താണ് സീലിങ്ങില്‍ നിന്നും ഇയാള്‍ ലോക്കര്‍ റൂമിലേക്ക് വീണത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീയുടെ ദേഹത്തേക്കാണ് ഇയാള്‍ വീണതെങ്കിലും യുവതിക്ക് കാര്യമായ പരിക്കില്ല. യുവതി ബഹളം വച്ചതോടെ ലോക്കര്‍ റൂമിലെത്തിയ ജിം ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇതിന് ശേഷം ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. അമേരിക്കയിലെ വിര്‍ജീനിയയിലെ സ്റ്റഫോഡിലുള്ള വണ്‍ലൈഫ് ഫിറ്റ്നെസ് കേന്ദ്രത്തിലാണ് സംഭവം. സീലിങ്ങില്‍ നിന്ന് വീണ ഇയാള്‍ക്കും പരിക്കില്ലെന്ന് പൊലീസ് വിശദമാക്കുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കവര്‍ച്ചാ ശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയതിനും ഒളിഞ്ഞ് നോട്ടത്തിനും ഇയാള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാളുടെ പക്കല്‍ ക്യാമറയുണ്ടായിരുന്നോയെന്നോ ഇയാള്‍ പതിവായി ഇവിടെ ഒളിഞ്ഞ് നോക്കാറുണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam