
ഗോണ്ടിയ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 40 വർഷം തടവ് ശിക്ഷ വിധിച്ച് ോകടതി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. മുകേഷ് ഷെൻഡെ എന്ന ഇരുപത്തിയെട്ടുവയസുകാരനെയാണ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 40 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചത്.
2018 നവംബറിൽ സലേകാസ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലര വയസ്സുള്ള പെൺകുട്ടിയെ ആളില്ലാത്ത സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയാണ് യുവാവ് പീഡിപ്പിച്ചത്. മിഠായി തരാമെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിന് ശേഷം പ്രതി ഒളിവിള പോയി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്.
ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുകേഷ് ഷെൻഡെയാണ് കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് കണ്ടെത്തിയത്. ഒളിവിലായിരുന്ന പ്രതിയെ പിന്നീട് പോക്സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ തെളിവെടുപ്പിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് കേസ് കോടതിയിലേക്കെത്തി. പ്രതി കുറ്റം ചെയ്തെന്ന് പ്രോസിക്യൂഷൻ തെളിവ് സഹിതം വ്യക്തമാക്കിയതോടെയാണ് സെഷൻസ് ജഡ്ജി എ.ടി. വാങ്കഡെ മുകേഷ് ശിക്ഷ വിധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam