Animal Sacrifice : ആടിനെ ബലി നൽകുന്നതിന് പകരം യുവാവിനെ വെട്ടിക്കൊന്നു, ക്ഷേത്രത്തിൽ ആൾക്കൂട്ടം നോക്കി നിൽക്കെ

Published : Jan 19, 2022, 10:38 AM ISTUpdated : Jan 19, 2022, 10:41 AM IST
Animal Sacrifice : ആടിനെ ബലി നൽകുന്നതിന് പകരം യുവാവിനെ വെട്ടിക്കൊന്നു, ക്ഷേത്രത്തിൽ ആൾക്കൂട്ടം നോക്കി നിൽക്കെ

Synopsis

താൻ മ​ദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിൽ വെട്ട് മാറിക്കൊണ്ടതാണെന്നുമാണ് പ്രതിയായ സലപതിയുടെ മൊഴി...

ഹൈദരാബാദ്: മകര സംക്രാന്തി ആഘോഷങ്ങളിൽ ആന്ധ്രാപ്രദേശിലെ (Andhra Pradesh ) പ്രധാന ആചാരമാണ് മൃ​ഗബലി (Animal Sacrifice). ആഘോഷത്തോടെ മൃ​ഗങ്ങളെ ബലി നൽകുന്ന ഈ ആചാരം എന്നാൽ കഴിഞ്ഞ ദിവസം വലിയ കോലാഹലങ്ങളാണ് ചിറ്റൂരിലെ മദനപ്പള്ളിയിൽ ഉണ്ടാക്കിയത്. ആടിനെ ബലി നൽകുന്നതിനിടെ ചടങ്ങ് നടത്തുന്നയാൾ യുവാവിന്റെ കഴുത്തിൽ വെട്ടിക്കൊല്ലുകയായിരുന്നു (Murder).

സലപതിയെന്നയാളാണ് സുരേഷ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് സലപതിയെ അറസ്റ്റ് ചെയ്തു. താൻ മ​ദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിൽ വെട്ട് മാറിക്കൊണ്ടതാണെന്നുമാണ് പ്രതിയായ സലപതി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു. മദനപ്പള്ളിയിലെ ക്ഷേത്രത്തിൽ നൂറ് കണക്കിന് പേ‍ർ നോക്കി നിൽക്കെയാണ് സലപതി, ബലിക്കല്ലിൽ കയറി ആടിനെ പിടിച്ച് നിൽക്കുകയായിരുന്ന സുരേഷിന്റെ കഴുത്തിന് ആഞ്ഞ് വെട്ടിയത്.

വെട്ടേറ്റ് പിടഞ്ഞ് താഴെ വീണ സുരേഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടൻ ക്ഷേത്രത്തിലെത്തിയ മദനപ്പള്ളി റൂറൽ പൊലീസ് സലപതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബലിയുടെ മറവിൽ സലപതി മനപ്പൂ‍ർവ്വം സുരേഷിനെ വെട്ടിയതാണെന്ന് നാട്ടുകാരിൽ ഒരു വിഭാ​ഗം ആരോപിക്കുന്നുണ്ട്. ഇരുവരും തമ്മിൽ വാക്കുത‍ർക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ തുട‍ർച്ചയായാണ് കൊലപാതകമെന്നുമാണ് ഇവരുടെ ആരോപണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹിതൻ, 3 കുട്ടികളുടെ പിതാവ്, അയൽവാസിയായ 19കാരിയെ കൂടി വിവാഹം ചെയ്യണം, വിവാഹ ഒരുക്കത്തിനിടെ കൂട്ട ആത്മഹത്യ
പിറന്ന് വീണ് മണിക്കൂറുകൾ മാത്രം, ഇൻക്യുബേറ്ററിൽ നവജാത ശിശു വെന്തുമരിച്ചു, മുഖത്തും നെഞ്ചിലും വയറിലും ഗുരുതര പൊള്ളൽ