മം​ഗലാപുരം മുതൽ കാർ നിരീക്ഷണത്തിൽ, പന്തീരാങ്കാവിലെത്തിയപ്പോൾ പിടികൂടി; 3 കോടി രൂപയുടെ എംഡിഎംഎയുമായി 2 പേർ പിടിയിൽ

Published : Apr 23, 2026, 06:27 PM IST
mdma seized

Synopsis

നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് മം​ഗലാപുരം മുതൽ വാഹനം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പന്തീരാങ്കാവ് ചെക്ക് പോസ്റ്റിലെത്തിയപ്പോളാണ് പിടികൂടിയത്. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. 

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ ബൂത്തിന് സമീപത്ത് നിന്നും 3 കോടി രൂപയുടെ എംഡിഎംഎ കോഴിക്കോട് എക്സൈസ് പിടികൂടി. കൊണ്ടോട്ടി കച്ചേരക്കൽ സ്വദേശി ഷഫീക്ക്, അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ എന്നിവരാണ് പിടിയിലായത്. 3കിലോ 300 ഗ്രാമോളം എംഡിഎംഎ ക്രിസ്റ്റൽ രൂപത്തിലുള്ളതും എംഡിഎംഎ പിൽസ് 56 ​ഗ്രാമും പിടികൂടിയിട്ടുണ്ട്. രണ്ട് പ്രതികളെയും അവർ സഞ്ചരിച്ച കാറും പി‌ടിച്ചെടുത്തതായും എക്സൈസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. രാജസ്ഥാനിൽ നിന്ന് ലഹരി എത്തിച്ചതായിട്ടാണ് പ്രതികളുടെ മൊഴി. ഇതിനായി മം​ഗലാപുരത്തേക്ക് വിളിച്ചു വരുത്തി എന്നാണ് ഫാത്തിമ നസ്രീൻ നൽകിയിരിക്കുന്ന മൊഴിയെന്നും എക്സൈസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

പിടിയിലായവരിലൊരാളായ ഷെഫീക്ക് ഇവിടെ നിന്നും രാജസ്ഥാനിലേക്ക് കാറോടിച്ചു പോകുകയും കാറിലെ ബോണറ്റിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കടത്തിക്കൊണ്ടുവരികയുമായിരുന്നു. മം​ഗലാപുരത്ത് നിന്നണ് ഫാത്തിമ നസ്രീൻ വാഹനത്തിൽ കയറുന്നത്. പെൺകുട്ടിക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് ഉദ്യോ​ഗസ്ഥരാണ്. 20 വയസുള്ള ഫാത്തിമ നസ്രീൻ പ്ലസ് ടു കഴിഞ്ഞയാളാണ്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ് പെൺകുട്ടി. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് മം​ഗലാപുരം മുതൽ വാഹനം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പന്തീരാങ്കാവ് ചെക്ക് പോസ്റ്റിലെത്തിയപ്പോളാണ് പിടികൂടിയത്. രണ്ട് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വധുവിന്റെ ഫോട്ടോയെടുക്കുന്നതിനിടെ പാഞ്ഞെത്തിയ കാർ ഫോട്ടോഗ്രാഫറെ ഇടിച്ച് തെറിപ്പിച്ചു, 22കാരന് ദാരുണാന്ത്യം
കടം വാങ്ങിയത് 15000 രൂപ, 3.5 ലക്ഷം രൂപ തിരിച്ചുചോദിച്ചെന്ന് കുടുംബത്തിന്റെ ആരോപണം; ​കുടുംബനാഥന്റെ ആത്മഹത്യയിൽ ശബ്ദസന്ദേശം പുറത്ത്