
ഇസ്ലാമാബാദ്: എച്ച്ഐവി പരിശോധനയിൽ പോസിറ്റീവ് എന്ന് കണ്ടെത്തിയതിന് പിന്നാലെ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലർകാന ജില്ലയിലെ ആശുപത്രിയിലാണ് പരിശോധന നടത്തിയത്. ഒരു മാസത്തിനിടെ ഇവിടെ എച്ച്ഐവി പരിശോധന നടത്തിയ ആയിരത്തിലേറെ പേർക്കാണ് പോസിറ്റീവ് ഫലം കണ്ടത്.
നാല് മക്കളുടെ അമ്മയായ 32 കാരിയാണ് കൊല്ലപ്പെട്ടത്. കയര്‍ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം വീടിന് വെളിയിലെ മരത്തിൽ കെട്ടിത്തൂക്കി ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനും ശ്രമിച്ചു.
വ്യാപകമായി എച്ച്ഐവി പോസിറ്റീവ് റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പാക് ആരോഗ്യമന്ത്രാലയത്തിലെ പ്രതിനിധികളും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും സ്ഥലത്ത് പ്രത്യേക അന്വേഷണം നടത്തിയിരുന്നു. എച്ച്ഐവി പോസിറ്റീവ് ആയ ഡോക്ടർ മനപ്പൂർവ്വം തന്റെ ശരീരത്തിൽ ഉപയോഗിച്ച സിറിഞ്ച് കൊണ്ട് ആശുപത്രിയിലെ രോഗികളിൽ അണുബാധ ഏൽപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam