
തിരുവനന്തപുരം: കരമന അനന്തു വധക്കേസിലെ ഒന്നാം പ്രതി വിഷ്ണുവിനെതിരെ പോക്സോ കേസ് കൂടി ചുമത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് കൂടെ താമസിപ്പിച്ച കേസിലാണ് പോക്സോ ചുമത്തിയത്.
നാല് മാസങ്ങൾക്ക് മുമ്പാണ് വിഷ്ണു കരമന തളിയിൽ സ്വദേശിയായ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. പത്താംക്ലാസുകാരിയായ പെൺകുട്ടി അന്ന് മുതൽ പഠനം നിർത്തി. അനന്തു വധക്കേസിൽ വിഷ്ണുവും രണ്ട് സഹോദരങ്ങളും റിമാൻഡിലായതോടെ പെൺകുട്ടിയും വിഷ്ണുവിന്റെ മാതാപിതാക്കളും മാത്രമായി വീട്ടിൽ.
കേസന്വേഷണത്തിന്റെ ഭാഗമായി നേമം പൊലീസ് വിഷ്ണുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമാകുന്നത്.
തുടർന്ന് പെൺകുട്ടിയുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. കഴിഞ്ഞ മാസം 12നാണ് അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്.വിഷ്ണു ഉൾപ്പെടെ 12 പേരാണ് കേസിലെ പ്രതികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam