12കാരന് പ്രകൃതിവിരുദ്ധ പീഡനം; കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍

Published : Apr 30, 2020, 10:51 PM ISTUpdated : Apr 30, 2020, 10:57 PM IST
12കാരന് പ്രകൃതിവിരുദ്ധ പീഡനം; കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയില്‍

Synopsis

നാദാപുരം സ്വദേശിയായ 12 വയസ്സുകാരനാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്. വീടിന് സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെ വാസു കാറിൽ കയറ്റി പീഡിപ്പിച്ചുവെന്നാണ് പരാതി. 

കോഴിക്കോട്: പന്ത്രണ്ടുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ കോഴിക്കോട് നാദാപുരത്തെ ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് പ്രാദേശിക നേതാവുമായ എരഞ്ഞിക്കൽ വാസു പിടിയില്‍. പോക്സോ കേസിലെ അറസ്റ്റിന് പിന്നാലെ വാസുവിനെ കോൺഗ്രസ് പുറത്താക്കി.

തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. നാദാപുരം സ്വദേശിയായ 12 വയസ്സുകാരനാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്. വീടിന് സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെ വാസു കാറിൽ കയറ്റി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. മാതാപിതാക്കൾ നാദാപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ വകുപ്പ് ചുമത്തിയുള്ള അറസ്റ്റ്. പൊലീസ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. 

പൊലീസ് കേസ് ആയതോടെ എരഞ്ഞിക്കൽ വാസു ഒളിവിൽ പോയി. തുടർന്ന് നടത്തിയ വ്യാപക തെരച്ചിലിലാണ് പ്രതി കക്കംപള്ളിയിലെ ഒരു സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് പിടിയിലായത്. എന്നാൽ ഇയാൾ ഉപയോഗിച്ചിരുന്ന കാർ കണ്ടെത്താനായില്ല. വാസുവിനെ സംഘം ചേർന്ന് മർദ്ദിച്ചതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇയാളെ കോഴിക്കോട് പോക്സോ കോടതി തലശ്ശേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.

പതിനാറുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം കൊടുവള്ളിയിൽ മുസ്ലീംലീഗ് പ്രാദേശിക നേതാവ് ഒ കെ എം കുഞ്ഞി പിടിയിലായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വഴിചോദിച്ചെത്തി വഴിയാത്രക്കാരിയോട് ലൈംഗിക അതിക്രമം, 60 തിലേറെ സിസിടിവികൾ പരിശോധിച്ചു, സ്കൂട്ടർ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു
കരയുകയായിരുന്ന യുവതിയെ ആശ്വസിപ്പിക്കാൻ ഒപ്പം കൂടി, ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കി കൂട്ടബലാത്സംഗം, ദൃശ്യങ്ങൾ പകർത്തി, തെളിവെടുപ്പിനിടെ സംഘർഷം